Monday, September 21, 2015

രണ്ട് കവിതകൾ താരതമ്യം ചെയ്തപ്പോൾ
======================================
ദയവു ചെയ്ത് ആരും യുദ്ധത്തിന് വരരുതെന്ന് അപേക്ഷിക്കുന്നു. എനിയ്ക്കിഷ്ടപ്പെട്ടത് ആദ്യത്തേ കവിതയാണ്. രണ്ടാമത്തേതിൽ കവിതയുമില്ല, ഒന്നുമില്ല. കുറെ വരികൾ.
ആദ്യത്തെ കവിത വായിച്ചപ്പോൾ കവിതയെന്ന് തോന്നി
പരീക്ഷ എന്ന പേരുള്ള രണ്ടാമത്തെ വിശേഷാൽ പ്രതിയിലെ കവിത വായിച്ചപ്പോൾ കഇതേ പോലുള്ള അസംസ്കൃതവസ്തുക്കൾ കുറെ നാളെങ്കിലും ആ കവി എഴുതാതിരിക്കാൻ എഴുതിയ കവിയുടെ കൈ ഒന്ന് പൊട്ടിത്തെറിച്ചെങ്കിൽ എന്നാശിച്ച് പോയി. ധന്വന്തരത്തിൽ മുക്കിയാലും അനക്കാനാവാതെ കുറെ നാളെങ്കിലും എഴുതിയ
കൈ തളർന്നുപോയെങ്കിലെന്നാശിച്ചു പോയി
=======================================================
ഫേസ് ബുക്കിൽ വായിച്ചത്
=================================
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ !
By Narayanan U Subrahmanian
==========================================
പകുതിയോളം തുറന്നിട്ട ജാലക
പ്പഴുതിലൂടെക്കടൽക്കാറ്റടിച്ചുവോ?
വെറുതെ ,യേകാന്തശയ്യമേൽ, മൂകമാ-
യിരുളു തിന്നിരിയ്ക്കുന്നുവോ നീ സഖീ!
കടലിനക്കരെക്കാത്തിരിപ്പുണ്ടു, നിൻ
കരൾ പറിച്ചു കടന്നൊരാക്കാമുകൻ
അകലെയേതോ വിഭാതം കൊതിച്ചു ,തീ -
പ്പകലെരിച്ചു കരിഞ്ഞ ചിറകുമായ്
കനവു കൊത്തിപ്പറന്നതാണക്കിളി,
ഹൃദയനീഡത്തിൽ നിന്നുമേകാകിയായ്!
അവിടെയാകാശസീമയിൽ കാണ്മിതാ
മധുരചുംബനപ്പൂവിന്റെ ശോണിമ !
പ്രണയമാം നീരൊഴുക്കിൻകരുത്തിനെ
യണ മുറിച്ചു തുറന്നു വിട്ടേയ്ക്കുക!
കടലിലൂപ്പുപോൽ ചേർന്നലിഞ്ഞെത്തുമ -
ക്കരെയലച്ചാർത്തിലാഞ്ഞുലഞ്ഞങ്ങനെ:
തിരികെയെത്തും കടൽക്കാറ്റു ചൊല്ലുമാ
വിരഹ പീഡ തൻ നീറ്റുന്ന വേദന
വിരൽ തൊടുമ്പോൾച്ചലിയ്ക്കുന്ന പാവ പോൽ
പിരിമുറുക്കും ഞരമ്പിന്റെ വേദന
ഹൃദയഭിത്തിയിൽ പ്പറ്റിയൊരോർമതൻ
ചിതലുകാർന്നു തീർന്നേയ്ക്കു മജ്ജീവിതം!
കടലിരമ്പമായേതോ വിദൂരസ-
ങ്കടമിതാ നിന്റെ കാതിലെത്തുന്നുവോ?
പറകയാണശ്രുനീരിൽ കുതിർന്നുപ്പു
പടരുമാസ്വനം നിന്നോടിതേവിധം
"മുറിയിലെച്ചുമർക്ലോക്കിന്റെ സൂചികൾ -
ക്കറിയുകില്ലൊന്നു വേഗം കുറയ്ക്കുവാൻ
മരണമേ, നിന്നിലേയ്ക്കതിൻ യാത്രയെ -
ന്നറിവു ,നോവിന്റെ പാതയിൽക്കൂടി!
അരികിലുണ്ടായിരുന്നു നീ യെങ്കിൽ - ഞാൻ
വെറുതെയാശിച്ചു പോകയാണോമനേ!"
പകുതിയോളം തുറന്നിട്ട ജാലക
പ്പടിയിലേകനായ് നിൽപ്പുണ്ടൊരാൺകിളി!
============================================
വിശേഷാൽപ്പതിപ്പിൽ വായിച്ചത്
ഒരു പ്രശസ്തകവി..
================================
പരീക്ഷ
സ്കൂൾമുറ്റത്തെ കൊന്ന
ഓർക്കാപ്പുറത്ത് പൂത്തു
ഋതുവായ വിദ്യാർഥി
വേനൽപ്പരീക്ഷ
കളിയൊഴിഞ്ഞ മൈതാനം
അധ്യാപകന്റെ കഷണ്ടിമണ്ട
പൊരിയുന്ന വെയിലേറ്റ് പൊട്ടിത്തെറിക്കട്ടെ
മെടഞ്ഞ മുടി പിന്നിലേയ്ക്കിട്ട്
പരീക്ഷയെഴുതുന്ന കുട്ടികൾ
ഒരുവളുടെ അടുത്തുകൂടെ പോയപ്പോൾ
ഈറ്റപ്പുലിയുടെ മണം
---------------------------------------------------------------------------------------
ആദ്യത്തെ കവിത വായിച്ചപ്പോൾ കവിതയെന്ന് തോന്നി
പരീക്ഷ എന്ന പേരുള്ള രണ്ടാമത്തെ കവിത വായിച്ചപ്പോൾ ഇതേ പോലുള്ള അസംസ്കൃതവസ്തുക്കൾ കുറെ നാളെങ്കിലും ആ കവി എഴുതാതിരിക്കാൻ എഴുതിയ കവിയുടെ കൈ ഒന്ന് പൊട്ടിത്തെറിച്ചെങ്കിൽ എന്നാശിച്ച് പോയി. ധന്വന്തരത്തിൽ മുക്കിയാലും അനക്കാനാവാതെ കുറെ നാളെങ്കിലും എഴുതിയ കൈ തളർന്നുപോയെങ്കിലെന്നാശിച്ചു പോയി
------------------------------------------------------------------------------------------

No comments:

Post a Comment