Monday, May 30, 2011

ഓർമ്മപ്പാടുകൾ

വിരലുകളിലാദ്യം
ചന്ദനത്തിന്റെയും തുളസിയുടെയും 
ഗന്ധമായിരുന്നു
പുകക്കുഴലുകളിലെ കരിനൂലുകളെക്കാൾ
മനസ്സിനു പ്രിയം ഒരുവരിക്കവിതയായിരുന്നു
ചന്ദനത്തിരിപുകയുന്ന സായാഹ്നങ്ങൾക്കരിയിൽ
ഒരു പുഴയോരത്തിരുന്ന് കൊടിതൂവലുകൾ
നെരിപ്പോടുകളിൽ പുകയ്ക്കണമൊന്നും
ബാല്യം ഓർമ്മിച്ചിട്ടു പോലുമുണ്ടാവില്ല
അശോകപ്പൂവുകൾ പോലെ സന്ധ്യവിരിയുമ്പോൾ
സഹസ്രനാമങ്ങൾ ഹൃദയത്തിലുണർന്നിരുന്നു
പിന്നെയേതോ മുൻജന്മദൈന്യം
ഹോമപ്പാത്രങ്ങളെയങ്ങനെ
പുകച്ചുകൊണ്ടേയിരുന്നു
അത്മാവിന്റെ ഗീതങ്ങളിൽ
പുകയാണിന്ന്
കറുത്ത പുക..
മഴക്കാലമേ ആ പുകപടലങ്ങളെ
മായ്ച്ചാലും
ശംഖുകളിലുറങ്ങും ബാല്യമേ
ചന്ദനസുഗന്ധവുമായ് വീണ്ടും വരിക..

No comments:

Post a Comment