Monday, June 6, 2011

സ്വപ്നങ്ങൾക്കരികിലൂടെ


നിലാവിൻ പൂഴിമണലിലൂടെ
സ്വപ്നങ്ങൾക്കരികിലൂടെ
നടന്നുപോയ ശിരോപടമൂർന്നുവീണ
യുഗമേ!
ഇന്നിപ്പോൾ
തൂവൽസ്പർശമായ്
സ്വപ്നലോകത്തിലേയ്ക്ക്

മനോഹരമായ ഒരു കാവ്യസർഗം
മെല്ലെ മെല്ലെ പദം വച്ചുവരുന്നുവല്ലോ
അതിന്റെയോരോയിതളിലും
ദേവദാരുക്കളുടെ
സുഗന്ധവും, നിർമമമായ
തപോവനശാന്തിയും.
സ്വപ്നങ്ങളുടെ രൂപവും ഭാവവും

തിരിക്കില്ലാതെ, തീരാവ്യഥയില്ലാതെ
നേർത്തൊരു കസവുനേരിയതായി
ഹൃദയത്തെ ആവരണം ചെയ്യുമ്പോൾ
വാതിൽപ്പാളികൾക്കരികിൽ
മുഖം കുനിച്ചു നിൽക്കും

മൂടുപടമിട്ട മുഖമേ
നിങ്ങളാരെങ്കിലുമാവട്ടെ
ആകർഷിണീയമായ ഭൂമിയുടെ
കാവ്യസ്വപ്നങ്ങൾക്ക്

നിങ്ങളിനിയും
ചെയ്യാനിരിക്കുന്ന
നിഴൽയുദ്ധങ്ങളെ
അറിയണമെന്നൊരാഗ്രഹവും
ഇല്ലാതായിതീർന്നുവല്ലോ..

No comments:

Post a Comment