Monday, June 13, 2011

മഴനീർക്കണം

ഒരോ മഴതുള്ളിയിലും
നഷ്ടങ്ങളുണ്ടായേക്കാം
മഞ്ഞുപോലെ നനുത്ത

കവിതയുമുണർന്നുവെന്നും വരാം
ഋതുക്കളുടെ ചിമിഴിലെന്നും
അത്ഭുതകരമായ, മഹനീയമായ
പലേ നിമിഷങ്ങളുമുണ്ടാവാം
മനസ്സിലെയൊരു ചില്ലയിൽ
ഹൃദയത്തിന്റെയൊയൊരിതൾ
പോലെ
വിരിയാൻ കൊതിക്കും
കാവ്യസർഗങ്ങളെ
ഉളിമുനയേറ്റാനാരുശ്രമിച്ചാലും
അതിനെയതിർക്കാനൊരുടവാളുമായ്
വന്നേക്കാമൊരു ശരത്ക്കാലം
അഗ്നിപ്പൂവുകളായിരം വിടരും
ആൽവിളക്കിൽ
മന്ത്രം പോൽ സന്ധ്യയുണരുമ്പോൾ
വഴിയിൽ കൊഴിഞ്ഞേക്കാമൊരായിരം
അശോകപ്പൂവുകൾ
കൊഴിയും പൂമൊഴിയിലും
കണ്ടേക്കാമൊരു
മഴനീർക്കണം..
വിരിയും കവിതയിലോ
ആകാശവാതിൽ തുറന്നെത്തും
മന്ത്രനാദവമുണർന്നേക്കാം...

No comments:

Post a Comment