Wednesday, June 1, 2011

ശരത്ക്കാലവർണങ്ങൾ

സഹസ്രകവചങ്ങളും
സഹസ്രജന്മദുരിതവും
രണ്ടുകൈയിലുമേന്തിയാണവൻ
വന്നത്
രണ്ടും ഭൂമിയുടെ ശിരസ്സിലേയ്ക്കെറിഞ്ഞ്
പുഴയും കടന്നുനീങ്ങുമ്പോൾ
മേഘസന്ദേശങ്ങളിൽ
ശാന്തിഗീതങ്ങളുണ്ടായിരുന്നുമില്ല
പകച്ചുരുളുകൾ പോലെ
പുകയുയർന്ന
പ്രഭാതങ്ങളിൽ വിരലുകളിലെ
വാക്കുകൾ ഗർജ്ജിക്കുന്നുണ്ടായിരുന്നു
തണുത്ത ശൈത്യക്കൂടിലെ
മഞ്ഞിൽ പോലും
അഗ്നിവീണിരുന്നു
പാതകൾക്കിരുവശവും വീണ
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കായില്ല
പ്രശാന്തമായ ഒരു വസന്തത്തെയുണർത്താൻ
അപ്പോഴേയ്ക്കും ആയുഷ്ക്കാലത്തിന്റെ
അവസാനമിടിപ്പിൽ

 ശരത്ക്കാലവർണങ്ങൾ
പടർന്നിരുന്നു....

No comments:

Post a Comment