Monday, June 6, 2011

പെയ്തൊഴിയും വരെ

ദുർഗമമീ മാർഗം..
പ്രകാശത്തിന്റെ ഒരംശം
കൈയിലെ മൺവിളക്കിൽ
സുരക്ഷിതത്വം തേടുമ്പോൾ
നക്ഷത്രങ്ങളെ നിങ്ങൾ വരുവിൻ
ചുറ്റുവിളക്കുകൾ തെളിക്കുവിൻ
വിലങ്ങുകൾക്കതീതമായ
ആകാശമേ!
വാതിലുകളിലുടക്കിക്കിടക്കും
ഒളിമിഴികളെ നീയും കാണുന്നുവല്ലോ
സ്വർഗസന്ധ്യയുടെ നീൾമിഴിയിലെ
ഒരുതുള്ളി മഴനീർക്കണമുടഞ്ഞുയർന്ന
സമുദ്രം കാണാകുന്നുവല്ലോ മുന്നിൽ
ദുർഗമമീ മാർഗമെങ്കിലും
കൈതുഴയേറ്റും മനസ്സിനൊരു
ലഘുത്വം.....
നിയന്ത്രണാതീതമായതെന്തോ
ആകർഷീണയമായ
ആന്ദോളനങ്ങളിൽ സ്വരങ്ങളായ്,
അമൃതവർഷിണിയായ് പെയ്യുന്നുവല്ലോ
കൃഷ്ണപക്ഷത്തിലെ അഴിമുഖത്തിലൂടെ
അനേകകാതം നടന്നു തളർന്ന
മനസ്സേ!
നക്ഷത്രങ്ങൾ മിന്നുമീ സന്ധ്യയിൽ
കണ്ടുകൊണ്ടേയിരിക്കാം
സ്മൃതിവിസ്മൃതികളുറയും
കാർമേഘാവൃതമായ ആകാശത്തെ..

ദുർഗമമീ മാർഗം
പെയ്തൊഴിയും വരെ...

No comments:

Post a Comment