Sunday, February 12, 2012


മൊഴി


നേർപ്പിച്ചാറ്റിയ
പകലിന്റയിളം ജ്വാല
പതാകയിലെയൊരു
വർണ്ണമായി...


മഴക്കാടുകളെ
കടന്നെത്തിയ
ശരത്ക്കാലം
മുനമ്പിലെ 
ധ്യാനമണ്ഡപത്തിൽ
സമാധിയിലായ സന്ധ്യയിൽ
ദിനാന്ത്യത്തി
കവിതയുമായ് 
വന്നു ഭൂമി..


സ്വരങ്ങളടച്ചു സൂക്ഷിച്ച
തംബുരുവിനുള്ളിൽ
സ്വരസ്ഥാനം തേടിനടന്നു
മനസ്സ്...


ഒരോ വർണവുമളവുതെറ്റിയ
കൂട്ടുതളികയിൽ മാഞ്ഞു
ശുഭ്രവർണ്ണം.


ഭൂമൺതരികൾ
ചേർത്തുമെനഞ്ഞെ
കാവ്യശില്പത്തിനരികിലൂടെ
ചിലമ്പും കിലുക്കിയോടി
ഋതുക്കൾ


മനസ്സിനെയും ഹൃദയത്തെയും
തൂക്കിയളക്കാൻ അനേകം
തുലാസുകളരികിൽ


ആവർത്തനത്തിൻ
മൃദംഗതാളം
നോവും വിരൽതുമ്പിൽ 
വന്നുരുമ്മും
സങ്കീർണ്ണമായൊരു
മന്ത്രത്തിനുത്ഭവസത്യം..



No comments:

Post a Comment