Saturday, February 25, 2012


നക്ഷത്രങ്ങളുടെ കാവ്യം



യുഗാന്ത്യത്തിന്റെ 
കടലാസുതാളിലവശേഷിച്ചു
വെറുതെ കോരിയൊഴുക്കിയ
അധികവർണ്ണം..
അതു ചുറ്റിനടന്നുപോയി
അതിസാമർഥ്യം..


കൽപ്പെട്ടികളിൽ
പവിഴമല്ലിപ്പൂവുകളും
കാവ്യതുണ്ടുകളും നിറയുമ്പോൾ
ഹൃദ്സ്പന്ദനങ്ങളെ 
കയത്തിലേയ്ക്കെറിയും
ഒരു പുഴയെയെന്തിനോർമ്മിക്കണം...


മേലാടകളുടെ കൃത്രിമതിളക്കം
കടലാസുകൾ കാറ്റിലേയ്ക്കൊഴുക്കിയ
മഷിതുള്ളികളിൽ വീണലിഞ്ഞുതീർന്നില്ല
മഴതുള്ളിക്കവിതകൾ...


ആകാശം നീർത്തിയിടുന്നു
എഴുതിയിട്ടുമെഴുതിയിട്ടും
മതിവരാത്ത
നക്ഷത്രങ്ങളുടെ കാവ്യം...



No comments:

Post a Comment