Friday, February 10, 2012


മൊഴി


സംവൽസരങ്ങൾക്കൊടുവിൽ
കാണാനായി
താഴ്ന്ന പതാകക്കരികിലെ
ചായക്കറ വീണ മുഖങ്ങൾ


നിറം പൂശിയിടും
മുഖങ്ങളെക്കാൾ
ശാന്തിനികേതനത്തിൻ
കവിതകളെ 
സ്നേഹിക്കാനും
ബഹുമാനിക്കാനുമാവുന്നതിൽ
ഭൂമിയുടെയോരോ
മൺ തരിയോടൊപ്പം
മനസ്സും സന്തോഷിക്കുന്നു


അരികിലുടഞ്ഞുവീണ
വിശ്വാസത്തിനൊരുകോണിൽ
തുന്നിക്കൂട്ടിയ പതാകയേറ്റി
രാജ്യവുമുണ്ടായിരുന്നു..


ഉപഭൂഖണ്ഡത്തിനെഴുത്തുപുരയിൽ
കവിതതേടിയൊടുവിൽ
ചില്ലുകൂടിൽ കുടുങ്ങിയ ഹൃദയം
നിറഞ്ഞുതുളുമ്പിയതിലൊഴുകി
അമൃതുതുള്ളിപോലെ
സ്വരങ്ങൾ..


അനന്തമായ
ആകാശതാരകങ്ങളിലൊന്നിൽ
നിന്നൊഴുകിയിറങ്ങി
പ്രകാശം.


രത്നശേഖരങ്ങൾ 
അറയിലൊളിപ്പിച്ചരികിലൊഴുകി
രത്നസാഗരം



No comments:

Post a Comment