Sunday, May 29, 2011

മഴതുള്ളികൾ

വിവർത്തനങ്ങളുടെ ചിലമ്പുമായ്
കോമരങ്ങളുറഞ്ഞുതുള്ളുന്നുവല്ലോ
നെറ്റിമുറിഞ്ഞു നിണമൊഴുകി
നിൽക്കും മാതൃഭൂവേ
നിനക്കിഷ്ടം മധുരയിലെ അഗ്നിയോ
കണ്ണകിയുടെ ചിലമ്പോ
നിന്റെയുദയമൊരുക്കുമുദകക്രിയയിൽ
ദർഭവിരിച്ചു പണ്ടേ മറന്നുവല്ലോ
നമ്മാളാ സ്വാതന്ത്ര്യദിനം
നിന്റെയരികിൽ പൊൻനാണയങ്ങളെണ്ണി
തളർന്നോരുറക്കമില്ലാത്ത മനസ്സാക്ഷിയുടെ
വിധി താങ്ങാനാവാതെ തളരുമ്പോൾ
മാതൃഭൂവേ നിനക്കും കിട്ടിയിരിക്കും
ഒരു തുലാം പൊന്ന്
അതെന്തിനെന്നറിയാതെ
വിവർത്തനപുസ്തകം തുറന്നൊരു
ശരത്ക്കാലപ്പുരയിലെ അഗ്നിയെ
ശൈത്യകാലപ്പുരയിലെ മഞ്ഞാക്കി
മാറ്റി മറയാനാഗ്രഹിക്കുന്നുവോ
നിമിഷങ്ങളുടെ പടിപ്പുരയും കടന്നു
നടക്കുമ്പോൽ പിന്നിൽ ചിലമ്പിന്റെ നാദം
വെളിച്ചപ്പാടുകൾ ഉറയിൽ നിന്നുടവാളെടുക്കുന്നു

എന്റെ മനസ്സിലോ മഴതുള്ളികൾ
അതിലും ചിലങ്കകളുടെ നാദം....

No comments:

Post a Comment