Tuesday, January 31, 2012

ഭൂമിയുടെ പൂവുകൾ


ഭൂമിയെങ്ങെനെയില്ലാതെയാക്കാം
എന്നൊരു പ്രബന്ധമെഴുതിയതിലൊരു
കൈമുദ്രയുമേകിയുമാണാപുഴ
തിരികെയൊഴുകിയത്
അതിനാലാവാം
ഭൂമിയേകിയ യാത്രാമൊഴിയിലും
ചില്ലക്ഷരങ്ങളുടെ
മുറിപ്പാടുകൾ നിറഞ്ഞേറിയത്


പകർത്തെഴുത്തുഗീതം
പ്ലാസ്റ്റിക് പ്രണയകാവ്യം...
ഭൂമിയുടെ യഥാർഥപൂവുകളുടെ
സുഗന്ധമോ നൈർമ്മല്യമോ
അതിൽ കാണാതെപോയതിൽ
ആശ്ചര്യവുമില്ല


പ്രണയനാടകത്തിനെട്ടാം ഭാഗം
ദൃശ്യമാധ്യമങ്ങൾ
പണതുട്ടുകൾക്കായ് ചെയ്യും
പരസ്യവാചകം പോലെ
താഴ്ന്നിരിക്കുന്നു...


ആകാശവാതിലിനരികിൽ
എല്ലാമറിയും ദൈവമേ!
എന്തിനിങ്ങനെയന്ന്
ചോദിക്കുന്നേയില്ല
മുഖപടങ്ങളുടെ
കാപട്യത്തിനരികിൽ നിന്നും
ശാന്തിനികേതനത്തിലേക്ക്
കൈപിടിച്ചുയർത്തിയതിനായ്
ചായം പുരട്ടി വികലമാക്കാത്ത 
ഭൂമിയുടെ പൂവുകൾ
ശ്രീകോവിലിലർപ്പിക്കുന്നു...


Monday, January 30, 2012


മൊഴി

പ്രഭാതങ്ങളെഴുതിയ
അക്ഷരങ്ങളിലറിയാതെ
വീണുടഞ്ഞു മാഞ്ഞ
സംവൽസരങ്ങളുടെ
ചെപ്പിൽ നിറഞ്ഞൊഴുകുന്നു
കടൽ ശംഖുകൾ


തീർപ്പുകൽപ്പനകളിൽ
പതിഞ്ഞ മുദ്രാങ്കിതം 
മായ്ക്കുന്നു ദിനാന്ത്യങ്ങളുടെ
പകർത്തെഴുത്തുകൾ
ഇടയിലുടക്കിയ നൂൽചരടിൽ
നിന്നിഴതെറ്റിവീണ
വെളിച്ചം സൂക്ഷിക്കും 
പകൽതുണ്ടുകൾ..


അകത്തളങ്ങളിലൂടെ നടന്നു
നിലവറയിലൊതുങ്ങിയ 
പുരാണങ്ങളുടെ  
വാത്മീകത്തിനുള്ളിലെ ഗ്രാമം 
സമുദ്രതീരത്തിലൂടെ നടന്നെത്തിയ 
മുനമ്പിനരികിലെ ജപശിലകളിൽ 
ഭൂമിയുടെ സങ്കീർത്തനമന്ത്രം...


ശാന്തിനികേതനം...


ചുറ്റിയിട്ട കടും കെട്ടഴിക്കാതെ
മനസ്സാക്ഷിയെ 
ദീർഘചതുരപ്പെട്ടിയിലാക്കി
ഘോഷയാത്രയ്ക്കൊരുങ്ങിയ
ചരിത്രരേഖയുടെ മുദ്ര പതിഞ്ഞ
സമതലങ്ങൾ മുന്നിൽ..


അരികു ചെത്തിയാത്മാവിൻ
മുറിവുകളിലുളിചേർത്തു രാകും
മഷിക്കുപ്പിയുടെ ചില്ലുകൾ


ഭൂഹൃദയസ്പന്ദങ്ങളുടെ
ഫലകങ്ങളുടച്ചുടച്ച്
മേൽ വിലാസം നഷ്ടമാക്കിയ
മേൽക്കോയ്മകൾ


മഹാധമിനികളിൽ തുളുമ്പും
കാവ്യസർഗവുമായ്
സോപാനത്തിനരികിലിരിക്കും
സ്വരങ്ങൾ..


തിരശ്ശീലകൾക്കരികിൽ
ദർപ്പണത്തിൽ കണ്ട
ലോകത്തിനിരുവശത്തും
 ഋണപ്പൊട്ടുകൾ


ശിരസ്സിൽ 
ആൾക്കൂട്ടം കരുതികൂട്ടിയേറ്റിയ
കൽതുണ്ടുകളുടെ ഭാരം
ഹൃദ്സ്പന്ദനങ്ങളി
ആകാശവാതിലുകൾ
ഭദ്രമായുടയാതെസൂക്ഷിക്കും 
കവിത..


ചായം തേച്ചു മിനുക്കിതൂത്ത
അന്യായപ്പണചെപ്പിലെഴുതിയിടും 
മഹത്വം 
ഭൂമിയുടെ പ്രദിക്ഷണവഴിക്കന്യം...
അതൊരു മഹത്വപൂർണ്ണമേറിയ
കൃതിയെന്നെഴുതിഫലിപ്പിക്കും
വിഫലയത്നം
കണ്ടുകണ്ടുണ്ടായൊരത്യുൽക്കടരോഷം
സ്വാഭാവികതയുടെ മുഖമുദ്ര


മൺതരികളിൽ 
മഷിതൂവിയ പാടുകൾ;
ഒരു മഴക്കാലമതുമൊഴുക്കി മായ്ച്ചേക്കും
പിന്നെയുള്ള തുരുമ്പുവീണടരും 
ചങ്ങലക്കണ്ണികളും
മണ്ണിലലിഞ്ഞേക്കുമൊരു നാൾ..



മുഖപടമഴിയും വരെയും
ഭൂമിയാമുഖത്തേയ്ക്കൊന്നു
നോക്കിയിട്ടുപോലുമില്ലയെന്നതൊരു 
സത്യം..
ശിരോപടങ്ങൾക്കുള്ളിൽ
ചാരം പൂണ്ട മനസ്സതിവിദഗ്ദമായ്
ഒളിപ്പിച്ചൊരു മുഖത്തോടുള്ള
അതിരോഷം ശമിക്കുന്നുമില്ല..


ഭൂമിയ്ക്കുമുണ്ടാകും
ചില ചോദ്യങ്ങൾ
ഒന്നും മനസ്സിലില്ലാത്തൊരാൾ
അന്യായപ്പണക്കിഴിയിലെ
വിലയില്ലാനാണയങ്ങളാൽ 
പ്രതികർമ്മത്തിനൊരുങ്ങുമോ?
ആ പ്രതികർമ്മം
ഒന്നും മനസ്സിലില്ലാത്തയാളുടേതാവില്ലെയന്ന്
ആകാശവാതിലുകളെഴുതുന്നു..


മുഖവുരകൾ കേട്ടും
കഥാന്ത്യങ്ങളുടെ ശൈത്യത്തി
നിന്നകന്നും
ഭൂമിയും പണിതുണ്ടാക്കിയിരിക്കുന്നു
ഒരു ലോകം
ഉടഞ്ഞ ചില്ലുകളും
അടർന്നുവീണ മൺ തരികളും
അന്യായത്തിനെതിരായെഴുതിയൊരെതിർമൊഴിയും
ആകാശനക്ഷത്രങ്ങളും
ഭൂപാളസ്വരങ്ങളും
പുണ്യാഹമന്ത്രം തൂവും
മഴതുള്ളികളും
പ്രദോഷരുദ്രാക്ഷങ്ങളും
എല്ലാം നീർത്തിയിട്ടൊരു
ലോകം
മനസ്സിനും ഹൃദയത്തിനുമായൊരു
ശാന്തിനികേതനം...

Sunday, January 29, 2012



മൊഴി


കൽക്കെട്ടിനരികിലിരുന്ന്
കണ്ട ഗ്രാമത്തിനരികിൽ
ഒരു ലോകം..
സോപാനത്തിലെയിടയ്ക്കയുടെ
ശ്രുതിയിലുണരും കവിത
ഹൃദ്സ്പന്ദനങ്ങൾ....


നിമിഷങ്ങളുടെ പുസ്തകത്തിൽ
ദിശതെറ്റി അങ്ങോട്ടുമിങ്ങോട്ടുമാടും
ഘടികാരപെൻഡുലങ്ങൾ...


ഭ്രമണപഥത്തിലടർന്ന
മൺ തരിയിൽ,
മാറും ഋതുക്കളിൽ
സത്യം തേടും പ്രപഞ്ചം...


ഗോപുരങ്ങളിൽ 
വർഷോത്സവപ്പെരുമയുടെ 
പ്രാചീനതയുമായ് 
നിശ്ചലം നിൽക്കും 
തേരുകൾ...
ഉടഞ്ഞ ചില്ലുകൂടിനരികിൽ
കണ്ട സമുദ്രതീരത്ത് 
ദിശ തെറ്റിയ മഹായാനങ്ങൾ..


മിഴിതുറക്കുമ്പോൾ മുന്നിൽ
സംവൽസരങ്ങൾ ചിതയിലേറ്റിയ
സങ്കീർണ്ണമാമൊരു 
പുകയും ഭാരം


ജപമാലകളിലിറ്റുവീഴും
മന്ത്രാക്ഷരങ്ങൾ
അതിനരികിൽ
ആധുനികയന്ത്രങ്ങളുടെ
ഗതിവേഗം


ഘനീഭവിക്കാനാവാതെ
വിരൽതുമ്പിലൊഴുകും
ഉൾക്കടലിനരികിൽ
തിരയേറ്റത്തിലുലയും തീരം..



പ്രഭാതത്തിലെ തണുത്ത
കാറ്റിൻ മർമ്മരം
ഇലച്ചീന്തിലിറ്റുവീഴും
ചന്ദനസുഗന്ധം
ഓട്ടുവിളക്കിൽ ഗ്രാമമെഴുതും
നുറുങ്ങു വെട്ടം..




മൊഴി


തീർഥകലശങ്ങളിൽ
നിറഞ്ഞ മഴതുള്ളിയിൽ
നിന്നുമൊരു തുടം
തട്ടിതൂവിയതിലൊഴുകി
ഒരു  തുളസിപ്പൂവിതൾ


ലോകത്തിന്റെയതിർമതിലുകൾ
ഉടഞ്ഞുതകർന്ന നാളിൽ
ത്രിനേത്രത്തിലുമുണർന്നുവോ
ഒരു ഗ്രഹദോഷം


ഒരിലയിറ്റുവീണൊരു 
നീർക്കണത്തിനുള്ളിൽ
തുളുമ്പി ഒരു കവിത


ആകാശത്തിനുമപ്പുറം
യാത്രചെയ്തൊടുവിൽ
ഗ്രഹചിഹ്നങ്ങളിൽ
നിന്നടർന്നുവീണ
യന്ത്രപ്പിഴവുകൾ
കടലിലൊഴുകി നടന്നു..


എഴുതിമായ്ക്കാനാവാതെ
ചുറ്റും നീർത്തിയിട്ട
വർത്തമാനകാലത്തിൻ
പരവതാനിയിലൂടെ
ഒരു കാവ്യത്തിനിതളുകളുമായ്
ഭൂമി മെല്ലെ നടന്നു..


പർണശാലയിൽ
പവിത്രം തൊട്ടൊഴുകും
കമണ്ഡലുവിൽ
കടലിനിരമ്പം..
ഓങ്കാരധ്വനി...

Saturday, January 28, 2012



മൊഴി

ഉണർവിന്റെയക്ഷരങ്ങൾ
നൈമിത്തകപ്രളയവും
കടന്നൊരീറൻ സന്ധ്യയുടെ
മൺദീപങ്ങളിലെ
പ്രകാശമായ് മാറുന്നു


വഴിയോരത്തൊരെഴുത്തുകാരന്റെ
പുസ്തകം
അതിലുമുണ്ടാവും 
ആയോധനകലയുടെയംശം


പകലിനരികിൽ തുള്ളിയോടിയ 
നിഴൽക്കൂട്ടത്തെയോർത്ത്
ഭൂമിയെന്തിനാകുലപ്പെടണം


ലഘൂകരിക്കാനാവാത്ത
ഭാരങ്ങൾ അങ്ങനെതന്നെയിരിക്കട്ടെ
എടുത്തുതൂക്കിയുടച്ചൊതുക്കിയാലും
അതങ്ങനെ തന്നെ മഷിതുള്ളികൾ
വീണ്ടും മുന്നിലേയ്ക്കിടും
നെരിപ്പോടിലെ പുക പോലെ..


ഉപഭൂഖണ്ഡത്തിനൊരരികിൽ
ഒരു പുസ്തകത്താളിൽ
എഴുതിയിടും കവിതയിലലിയട്ടെ
മൊഴി..


ഭൂഗീതങ്ങളുലച്ച
കിരീടങ്ങളുടെ 
മങ്ങിയ പ്രകാശത്തിനരികിൽ
എത്ര സംവൽസരങ്ങളുടെ
ഓർമ്മക്കുറിപ്പുകൾ


തീരത്തിനരികിലൊരു
മൺചെപ്പിലൊളിക്കാനാവാതെ

മനസ്സിലെ കടൽ
ചക്രവാളത്തിനരികിൽ

ആകാശത്തെ തൊട്ടുതൊട്ട്...

Friday, January 27, 2012


ആകാശത്തിന്റെയൊരിതളിൽ


പ്രഭാതങ്ങൾ പ്രശാന്തിയിൽ
നിന്നുണർന്ന നാളുകൾ
ഒരു വിദൂരസ്വപനമെന്നപോൽ
മാഞ്ഞിരിക്കുന്നു
ജപമാലയിലെ ഉടഞ്ഞമുത്തുകൾ
ശാന്തിമന്ത്രങ്ങളിലക്ഷരപ്പിശകേറ്റുന്നു


ശൈത്യകാലത്തിനിലപൊഴിയും
വൃക്ഷശാഖകളിലൂടെ
മായുന്നു ഒരു ഋതു


തൊടുത്തു തീർന്ന
ആവനാഴിയിലെ ശൂന്യതയിൽ
അവശേഷിക്കുന്നു
കുറെ മഷിതുള്ളികൾ


ആകാശത്തിന്റെയൊരിതളിൽ
മുറിഞ്ഞുണങ്ങിയ ഒരു മുദ്ര
ഒരോർമ്മതെറ്റ്


തിരികല്ലിൽ തിരിയും പ്രാചീനമാം
പുരാണങ്ങളിൽ നിന്നും
ചരിത്രതുണ്ടുകളിൽ നിന്നും
അടർന്നുവീണ
ലോകത്തിന്റെയൊരു താളിൽ
വർത്തമാനകാലത്തിൻ 
സമാന്തരരേഖ..


ആദികാവ്യത്തിനിഴയിൽ
ഘനീഭവിച്ച മേഘദൈന്യം
താഴിട്ടുപൂട്ടിയൊരറകളിൽ
ചെമ്പക്പ്പൂക്കളുടെ സുഗന്ധം
ഇമയനങ്ങും നേരമോടിപ്പോയൊരു
ഋതുവിനരികിൽ
പ്രപഞ്ചമൊരു സങ്കീർത്തനമന്ത്രത്തിൻ
ആദ്യക്ഷരം...



Thursday, January 26, 2012


ഹൃദ്സ്പന്ദനങ്ങൾ


ഒരിക്കൽ വിരൽതുമ്പിലൂടെയൊഴുകി
ഹൃദ്സ്പന്ദനങ്ങളിലലിഞ്ഞൊരക്ഷരങ്ങൾ
പല ഋതുക്കളും വർണ്ണം മാറിയ വഴിയിലും
ഹൃദയത്തോടു ചേർന്നിരുന്നു


ആവരണങ്ങളിലൊഴുകി
തീരത്തെത്തിയത്
അനശ്ചിതത്വത്തിൻ
തിരപ്പൊട്ടുകൾ


കുപ്പിവളകൾ പോലെയുടഞ്ഞ
സ്വരങ്ങളുരുക്കിയ
രാഗമാലികയിൽ
നിന്നൊഴുകി ഭൂമിയുടെ
ഹൃദ്സ്പന്ദനം


എഴുതിതീർന്നെന്നുകരുതിയ
ഛായാപടങ്ങൾക്കരികിൽ
മേഘങ്ങളൊഴുക്കീ  
ഇത്തിരി മഷി... 


ഇന്നലെയുടെ തിരശ്ശീലയ്ക്കരികിൽ
കരിന്തിരി കത്തിയ വിളക്ക്
തേച്ചുമിനുക്കി ഭൂമിയതിലൊരു
സന്ധ്യാദീപം തെളിയിച്ചു..


ആൾക്കൂട്ടത്തിനാരവത്തിനിടയിൽ
കടലുമൊഴുകി
നിർത്തുള്ളികളിലുപ്പു നീറ്റി
ശംഖിലൊരിരമ്പമായി..


ആകാശത്തിനരികിലെ
പ്രകമ്പനലയം മാഞ്ഞ
തുലാവർഷത്തിനിപ്പുറം
ഭൂവർണം ചുറ്റിയ 
ശരത്ക്കാലത്തിനരികിൽ
പതാകയേന്തിയ
വിപ്ലവത്തിനുടുക്ക്പാട്ടുമുയർന്നു...


ശാന്തിനികേതനത്തിനരികിൽ
അശാന്തമായ വിവർത്തനം
പോലെയൊഴുകി
മാതൃരാജ്യഭൂവിൻ 
പകർത്തെഴുത്തുകൾ..


മുനമ്പിലെ സന്ധ്യയ്ക്കരികിൽ
ജപമാലയുമായിരുന്നു
യഥാർഥ വിവേകം
ഹൃദയതന്ത്രികളിൽ സമുദ്രം
സിന്ധുഭൈരവിയെഴുതി..




ഹൃദ്സ്പന്ദനങ്ങൾ

ചുറ്റുവലയങ്ങളിൽ
നിന്നിഴതെറ്റിവീഴുന്നു
ആയുഷ്ക്കാലദൈന്യം...


പകുത്ത ഗ്രന്ഥത്തിൽ
നിന്നൊരു പവിഴമല്ലിപ്പൂവ്
വിടരുന്നു..
അതിൽ നിറയെയും
നനുത്തതും  മൃദുവുമായ
അക്ഷരങ്ങൾ..


കരിഞ്ഞ പൂവുകൾ
തടുത്തുകൂട്ടി ചിതയിലിട്ട്
പടിയിറങ്ങിപ്പോയ
ഋതുക്കൾ
സൂക്ഷിക്കാനേകി
ഭൂമൺ തരികൾ..


ശരത്ക്കാലമൊരു
നേരിയത്  തുന്നിയ
കനൽ വർണം 
കൈവിരൽതുമ്പിലെഴുതിയിട്ടു
പൂർവാഹ്നത്തിൻ മുദ്ര..


കുടമണി കുലുക്കി
രഥം നീങ്ങിയപ്പോൾ
ഉടഞ്ഞ വരിക്കല്ലുകൾ
ചിതറിതെറിച്ചുടഞ്ഞ
ചില്ലുവാതിലിലൂടെ
ദു:സ്വപ്നങ്ങൾ ശിരസ്സിലേറി
കൂടുകെട്ടിപാർത്തു


ഗ്രന്ഥപ്പുരകളിൽ
ഉറക്കം മറന്നൊരു കവി തിരയുന്നു
തൊടുക്കാനാകാശത്തേയ്ക്കൊരസ്ത്രം..


ദിനാന്ത്യത്തിലൊരു ആകാശഥമതിൽ
നിന്നൂർന്നിറങ്ങിയ
ദേവദാരുപ്പൂക്കളുമായ് വന്ന നക്ഷത്രങ്ങൾ 
സന്ധ്യാവിളക്കിനുള്ളിലെ 
പ്രകാശത്തിലലിയുന്നു..


പലേ പുസ്തകങ്ങളിലും
തട്ടിയുടക്കി മനസ്സിനുമൊരങ്കലാപ്പ്
മനസ്സിനെയൊരു ചട്ടക്കൂടിലാക്കി
ചെമ്പകപ്പൂവിതളിലാക്കി
കൽപ്പെട്ടിയിലൊളിച്ചു
സൂക്ഷിക്കാനായെങ്കിൽ..







Wednesday, January 25, 2012


ചന്ദനമരത്തണലിൽ


ചന്ദനമരത്തണലിൽ
ഒരു നക്ഷത്രക്കവിതയുടെ
സ്വപ്നവുമായിരുന്നപ്പോഴായിരുന്നു
പുഴയോരത്തവൻ പൂക്കൾ 
തൂവിയത്
പതിഞ്ഞ കാലടികളാൽ
ശബ്ദമുണ്ടാക്കാതെ
ആവരണങ്ങളുടെ 
കനത്ത മറക്കുടയാൽ
ആത്മാവിനെയും മൂടി
നിറഞ്ഞ പൂവുകൾ
ഉണങ്ങുകയും കരിയുകയും
പുഴയോരത്ത് നിറയുകയും ചെയ്തിരിക്കാം
അന്നും ചന്ദനമരത്തണലിൽ
അക്ഷരങ്ങളുരുക്കിയൊരു
സ്വപ്നം നെയ്യുകയായിരുന്നു
ഭൂമി..


ഋതുക്കൾ നീങ്ങിയ വഴിയിൽ 
പുഴയോരത്തെയാരവം കേട്ട്
മെല്ലെ ശിരസ്സുയർത്തിയപ്പോഴാവും
ദു:സ്പനങ്ങളുടെ ഭാണ്ഡവുമായ്
മുന്നിലവനെ കാണാനായത്
ഒരോ ദു:സ്വപ്നവും വീണുടയും
ശബ്ദം കേൾക്കാനെന്നപോൽ
അവനോരോന്നായി
കൽക്കെട്ടിലേയ്ക്കെറിയുന്നതു കണ്ടു..
എന്തേയിങ്ങെനെയെന്നാലോചിച്ച്
മിഴിയിലെ നക്ഷത്രങ്ങളുമന്നസ്വസ്ഥമായിരിക്കും
പിന്നെയതൊരു കരുതിക്കൂട്ടിചെയ്യും
കോലാഹലം പോലെ തോന്നി


ചന്ദനമരത്തണലിൽ 
നിന്നെഴുനേറ്റുനോൽക്കുമ്പോൾ
ഉണങ്ങിക്കരിഞ്ഞ പൂവുകളുടെയരികിൽ
ഉറഞ്ഞുതുള്ളും ദു:സ്വപനങ്ങളുമുണ്ടായിരുന്നു
പിന്നെയതൊരു ദൈനംദിന നാടകശീലുപോലെ
മഷിതുള്ളികളിലിഞ്ഞു പുഴയോരത്തോടിക്കളിച്ചു
ഭൂമിയോരോ ദിനാന്ത്യത്തിലും
ചന്ദനസുഗന്ധവുമായെരിഞ്ഞ 
സ്വപ്നങ്ങളെയൊരു ശംഖിലൊതുക്കി,
ദു:സ്വപ്നങ്ങളുടെ കൂടുകൾ
മൺ തരികളിൽ മൂടി..


ഒടുവിലൊടുവിൽ ചന്ദനമരവും കത്തിയെരിഞ്ഞപ്പോൾ
അവൻ സമാധാനത്തോടെ തിരികെപ്പോയി..
സ്വപ്നസർഗങ്ങളെ ഭൂമിയിരുകൈയിലുമെടുത്ത്
ഒരു ശംഖിലെ കടലിന്റെ കവിതയിൽ
ലയിപ്പിച്ചു...





മൊഴി


തണലും നിഴലും തൂവും
അരയാൽശിഖരചില്ലയിലും
ഗ്രഹദൈന്യച്ചുമട്


ഭൂമിയുടെ ഹരിതാഭാമാം
സ്പനങ്ങളിലേയ്ക്കാരോ
ആവനാഴിയിൽ നിന്നെയ്തു
അനേകം നിഴലുക..
മനസ്സിന്റെയന്തർധാരയിൽ
നിന്നുണർന്നപ്രതിരൂപങ്ങൾ
നിഴലുകൾക്കെതിർമൊഴിയെഴുതുന്നു..


അഴിമുഖങ്ങൾ കണ്ടുനടക്കുമ്പോൾ
കടലിനഴിപണിയുമൊരാളുടെ
ശിരോപടം കാണാനായി
മുഖം മറഞ്ഞുമിരുന്നു..


നക്ഷത്രങ്ങൾ മിന്നും ആകാശത്തിൻ
കമാനത്തിലേറി
മേഘങ്ങൾ തിരയുന്നു മിഴിനീർ..


അടച്ചിട്ട വാതിലുകൾ 
വീണ്ടും വീണ്ടുമുലച്ചനേരം
ഭൂമിയിലുമുണ്ടായി ഒരു വിടവ്
അശോകപ്പൂക്കൾ പോലെ
അഗ്നിക്കനലുകളതിലുയർന്നു..


തീരമെത്താൻ വൈകിയ
തിരയ്ക്കരികിൽ
സന്ധ്യ കണ്ടു അസ്തമയം 
വീണ്ടുമുണർന്ന പ്രഭാതങ്ങളിൽ
ആരും കാണാതെ
സൂര്യനൊളിപ്പിച്ചു 
അഗ്നി.. 
ഉലയിലെയുമിക്കനൽ പോലെ..


സർഗങ്ങൾ നെയ്ത
സ്വപ്നങ്ങൾ സ്വരങ്ങളിലലിഞ്ഞ്
വിരലിലെത്തിയപ്പോഴേയ്ക്കും
തിരയേറ്റത്തിലൊഴുകി 
വിവേകത്തിനവസാന
മണൽത്തരിയും മാഞ്ഞിരുന്നു...


തുലാവർഷമഴയിലൊഴുകിയ
ലോകത്തൊന്റെയൊരു തുണ്ട്
വീണ്ടും കാണാനായി
നനഞ്ഞുകുതിർന്നൊരു
മേഘഗദ്ഗദം പോലെ..


വേരുണങ്ങിക്കരിഞ്ഞ
വൃക്ഷശിഖരങ്ങളിലെ
പൊഴിയും ഇലകളിൽ
കാലം എഴുതിയിട്ടു
കല്പനകൾ..


കടത്തുവഞ്ചി തുഴഞ്ഞ്
ഉൾക്കടൽ തേടിപ്പോയ മനസ്സിലെ
സ്വപ്നങ്ങൾ നക്ഷത്രമിഴിയിലൊളിച്ചു..










മൊഴി



വിരലിലുരുമ്മുമക്ഷരങ്ങൾ
കനൽതൂവുന്നു മുന്നിൽ
അതിലുമുണ്ടായേക്കാം
ഇന്ത്യൻപതാകയുടെയൊരു തുണ്ട്..

താഴെയൊഴുകുന്നതൊരു കാലം
ഇടയിലൊഴുകുന്നതൊരു കാലം
ഇടവഴിയും കടന്നവിടെയുമിവിടെയും
കടന്നൽക്കൂടുകൾ 
തിരയുന്നതിനിയൊരു കാലം
ത്രികാലങ്ങളുമിതിലൊന്ന്..


പരവതാനിയിലേയ്ക്ക് 
കാലിടറിവീണയുഗം
ഭൂമൺ തരികളോട്
മാൽസര്യം തുടരുന്നു...


വെളിച്ചം നഷ്ടമായ
ദീപസ്തംഭങ്ങളിൽ
കൽപ്പിതകഥകൾ
കൂടുകെട്ടി...


ചാതുർവർണ്യമെഴുതിയുരുക്കഴിച്ചു
ചതുരംഗക്കളങ്ങൾ
മരവുരിചുറ്റി പിന്നോട്ടോടി
സത്യം...


മുന്നോട്ടിയ കാലത്തിനുടുക്കിൽ
തട്ടിയുടഞ്ഞ ഒരു ദർപ്പണത്തിൻ
ചില്ലുകളിൽ കണ്ടു
അവസരോചിതമല്ലാതെയൊരനൗചിത്യം...


തീരം മായ്ച്ചൊഴുകിയ തിരകൾക്കരികിൽ
ശരത്ക്കാലമൊരു ശംഖായി മാറി
അതിനുള്ളിൽ കടലുറങ്ങിക്കിടന്നു...


ഒരോർമ്മതെറ്റിനോർമ്മപോലെ
ദിനാന്ത്യത്തി മൊഴിയിൽ
സായന്തനം...
നക്ഷത്രങ്ങൾ മിഴിയിലേറ്റിയ
പകലിൻ നുറുങ്ങുവെട്ടം
മൺദീപങ്ങളിൽ... 

Tuesday, January 24, 2012


ഹൃദ്സ്പന്ദനങ്ങൾ


യുഗപരിണാമത്തിൻ മുദ്രകൾ 
മേഘമാർഗത്തിലൂടെ
പർവതശിഖരത്തിൽ
വീണുടഞ്ഞ് ചിതറിയൊഴുകുന്നു
തിരകളിൽ..


നീറ്റിയ ദിനങ്ങളുടെ
ഇത്തിരി വെട്ടം
നിറം പോകാതെ
സൂക്ഷിക്കുന്നു
നക്ഷത്രദീപങ്ങൾ


പകുത്തിട്ട് പലകുറിയുടച്ച
പഴയകാലത്തിന്റെ 
നാക്കിലയിൽ
അക്ഷതം...
ദർഭപ്പുല്ല്..
എത്ര ചരമഗീതങ്ങളെഴുതി
ഭൂമിയ്ക്കായവർ


അനശ്വരകാവ്യങ്ങളിൽ
നിന്നകന്നു നീങ്ങുന്നു
അന്തർലീനമായ
ആകർഷണീയത
അവിടെയിപ്പോൾ
മാഞ്ഞുതീരാറായൊരു
നൈർമ്മല്യം..


എഴുതിതൂത്തുചുരുക്കിയ
ഭൂപടം കൈയിലെടുത്തു
ശരത്ക്കാലം...
അതിലൊഴുകി
മഹാസമുദ്രം..


ആരോ ഒരാൾ
ആരോപണങ്ങളുടെ
ഒരു കിഴി
എന്നും ഭൂമിയുടെ
വാതിലിലിടുന്നു
അതൊന്നു കൂടി തുന്നിക്കെട്ടി
തിരികെയേകുന്നു ഭൂമി..
പടിപ്പുരവാതിലിനരികിൽ
പവിഴമല്ലിപ്പൂക്കൾ
കണ്ടുണരുന്നതാവും
ഭൂമിയ്ക്ക് പ്രിയം..


പുറമേയെല്ലാം ശാന്തം
അകമേയഗ്നിപർവതങ്ങൾ
അങ്ങനെയൊരു 
ലോകത്തിലേയ്ക്കുമൊരു
യാത്ര ചെയ്യണമെന്നുമുണ്ടായിരിക്കാം
നിയോഗം ശിരസ്സിൽ..


വാക്കുകൾ
കഠിനമാകരുതേ
എന്ന് പ്രാർഥനയുണ്ട്
പക്ഷെ അങ്ങനെയായിപ്പോവുന്നു
അങ്ങനെയാക്കിയതാരെന്നെഴുതി
ഒരു പ്രബന്ധം രചിക്കണമെന്നുമില്ല..


ഈറൻ തുടുപ്പാർന്ന
പ്രഭാതങ്ങളിൽ
നടന്നുനീങ്ങുമ്പോൾ
പിന്നിൽ മറഞ്ഞ് 
ഹൃദയത്തിൽ
ചുരികയേറ്റിയ 
മുഖത്തെയറിഞ്ഞതിൻ
ഒരു നടുക്കം

ഭൂഹൃദയത്തിലുണ്ടാവാറുണ്ട്
അതിനിടയിലും
ഇന്നത്തെ പകലിനെങ്ങനെയൊരു
രക്ഷാകവചമണിയിക്കാം
എന്നൊരു ചിന്തയും 
മനസ്സിലുണരുന്നു..


കണ്ടുതീരാത്തതിനിയെന്ത്
കാണേണ്ടതിനിയെന്ത്
അക്ഷരങ്ങൾ മനസ്സിൽ
അനേകം സങ്കല്പങ്ങളൊരുക്കുന്നു.
വാനപ്രസ്ഥത്തിനരികിലുമൊരു
കാവ്യസർഗം...


മനസ്സിലെ
ചന്ദനമരങ്ങളുടെ
തണലിരുന്നെഴുതിയ
കവിതയിലിറ്റുവീഴുന്നു
മഴതുള്ളികൾ...

Monday, January 23, 2012


ഹൃദ്സ്പന്ദനങ്ങൾ

ഒരോ മണൽത്തരിയിലും
കടലിരമ്പുന്നു
മനസ്സുമതുപോലെ


നിറങ്ങൾ തൂത്തുമായ്ച്ച
കമാനം 
ആകെയലങ്കോലപ്പെട്ട
ചിത്രം...


അക്ഷരമാല്യത്തിൽ
മുദ്രകൾ കല്ലുരയ്ക്കും
കാഠിന്യം..


വിതാനങ്ങൾക്കരികിൽ
ആകാശത്തിനൊരു നിർണ്ണയം
അഴിക്കൂടുകൾക്കൊരു നിർണ്ണയം
അഴിമുഖത്തിനൊരു നിർണ്ണയം
ചില്ലക്ഷരങ്ങൾക്കൊരു നിർണ്ണയം
ന്യായം തെറ്റിയ രേഖകൾ..


എരിഞ്ഞ വിളക്കിൽ
എണ്ണയോ മിഴിനീരോ
അറിയാത്തതു പോലഭിനയിക്കാനൊരു
മുഖദർപ്പണം


ഇടനാഴിയിൽ  
മൗനത്തിന്റെയൊരു മുഖം
അതിൽ നിസ്സഹായതയോ
ആവനാഴിയിലെയൊരസ്ത്രമോ?


മഷിപ്പാടുണങ്ങാത്ത
പ്രഭാതങ്ങളിൽ
പ്രണവത്തിനരികിൽ
പെരും വാദ്യങ്ങൾ
ഉടയുന്നു ഭൂമൺതരികൾ..


ചില്ലുകൂടിലെ കവിതയിൽ
നേർപ്പിക്കാനാവാതെയുറയും
മഞ്ഞുതരികൾ
എത്ര തണുത്തിരിക്കുന്നു
ഹൃദ്സ്പന്ദനങ്ങളും..







ഓർമ്മപ്പുസ്തകം


ഓർമ്മപ്പുസ്തകത്തിലെ
ഒരു താളിൽ
വിറങ്ങലിക്കുന്നു
ചരിത്രമെഴുതിയുണ്ടാക്കിയ
പേനതുമ്പിന്റെ പോറൽ


കാലം തൂത്തുമിനുക്കി
സുഗന്ധദ്രവ്യം പൂശിയൊരുക്കട്ടെ
ശ്മശാനങ്ങൾ...
അവിടെയും കാണാനായേക്കും
കവിതയുടെ
നുറുങ്ങുതരികൾ....


പറയേണ്ട രീതിയിൽ
പറഞ്ഞു പലവട്ടവും
അതിനാലിന്ന്
വേറൊരു രീതിയിൽ
പറയേണ്ടിവന്നതിൽ
വ്യസനമുണ്ടാവേണ്ടതുമില്ല.


മിഴിനീരുണങ്ങിയ
വയൽ വരമ്പിൽ
പകലെഴുതിയ കവിത
സായന്തനസർഗം..


ഘോഷയാത്ര നടന്നുനീങ്ങിയ
വഴിയിലെ നിഴലിനരികിലും
കണ്ടു
ഒരു ചോദ്യചിഹ്നം..


മുദ്രകൾ താഴ്ത്തി
തിരശ്ശീലയ്ക്കുള്ളിൽ
മുഖം മറയ്ക്കുമ്പോൾ
കാണാനായി
തോരണങ്ങൾ പോലെ
അതിനിടയിൽ
മുഖാവരണങ്ങൾ..


മുന്നോട്ടു നടന്നപ്പോൾ
പിന്നോട്ടു വിളിച്ചു
വർത്തമാനകാലം
അവിടെ ത്രിദോഷങ്ങൾ
ഗ്രഹങ്ങളുമായേറ്റുമുട്ടി..
നക്ഷത്രങ്ങൾ
ദൂരേയ്ക്കോടിപ്പോയി...


ഹൃദ്സ്പന്ദനങ്ങൾ.


ന്യായപ്പുസ്തകത്തിൽ
പലരുമെഴുതിയിടുന്നു
അന്യായത്തിനൊരുവശം
ചെരിഞ്ഞ തൂക്കം
അയാൾ ചെയ്തുകൂട്ടിയ
ദ്രോഹമനുഭവിച്ചതവരായിരുന്നില്ല....
അതിനാലാവുമവർ ന്യായത്രാസിൽ
അന്യായം തൂക്കിപ്പെരുപ്പിക്കുന്നത്


ആരവമൊതുക്കാനാവശ്യപ്പെടുന്നു
ആർഭാടങ്ങളിലാറാടുന്നവരുടെ
അകമ്പടിക്കാർ..
ഭൂഹൃദ്സ്പന്ദങ്ങളവരുടെ
സേവകരുമല്ല...


ഉദ്യാനങ്ങളിലേക്ക്
ഒരു മുൾക്കീറിട്ടു
ഇന്നൊരു വിവേകത്തിൻ
അവിവേകം
ഉൾക്കാഴ്ച നഷ്ടപ്പെട്ടവർക്കായ്
നക്ഷത്രങ്ങൾ
കവിതയെഴുതുകയുമില്ല..


വിവർത്തനകവി
അരികിലൊരു
നിലാവിനിലക്കീറിട്ടെഴുതുന്നു
മഹത്വം
ഒരിക്കലതിനൊരു
മഹത്വം കണ്ടിരുന്നു
എഴുതിതൂക്കി പൊലിപ്പിച്ച്
ഇന്നതിനൊരു സാധാരണത്വം


അനതിശയമായൊരു
വിസ്മയം പോലെ
വളരുന്ന വിഷമവൃത്തങ്ങളിൽ
നിന്നകലെ മനസ്സിലേയ്ക്കൊരു
കുളിർമ്മയായ്, സാന്ത്വനമായ്
എഴുത്തുൽസവങ്ങളുടെ
അരുളപ്പാടുകൾക്കകലെ
ശാന്തിനികേതനം...


ഇരമ്പും കടലിനരികിൽ
ഇന്നലെ ശംഖിലെഴുതി
ഒരുത്സവകാലകൃതി
ഇന്നേയ്ക്കൊരു സ്വരം 
സായന്തനം 
കൽത്തൂണിനരികിൽ
എഴുതിയിടുന്നു..


ദർപ്പണങ്ങൾ
കാട്ടിയ മുഖങ്ങളിൽ
നിഴലനങ്ങിയിരുന്നു
ഒരു നാളതുടഞ്ഞു
അതിൽ നിന്നൊഴുകീ
അനേകം നിഴൽപ്പൊട്ടുകൾ


ഇമയനക്കത്തിൽ
കണ്ട ലോകം തന്നു
ഒരായിരം വിചിത്രസ്പനങ്ങൾ...
നക്ഷത്രങ്ങളേകി
നനുത്ത കാവ്യഭാവമുള്ള
അമൃതുതുള്ളിപോലുള്ള
സ്വപ്നങ്ങൾ...


എഴുതിമുഴുമിപ്പിക്കാത്ത
ഒരദ്ധ്യായത്തിൽ
ഇടയ്ക്കിടെ പ്രകമ്പനം
കടലിൽ തിരയേറ്റം
കണ്ടുനിൽക്കുന്നവർക്കറിയാനുമാവില്ല
ചില്ലുകൂടിനുള്ളിലെ
ഹൃദ്സ്പന്ദനങ്ങൾ..

Sunday, January 22, 2012


പ്രപഞ്ചത്തിനരികിലൂടെ


അനിതസാധാരണമായി
ഒന്നും സംഭവിക്കുന്നില്ല
നീതിപുസ്തകത്തിലെ
നീതിയെന്നും
ഒടിഞ്ഞുമടങ്ങിയ
ഒരു തൂക്കതെറ്റ്.


അമ്പുകളാൽ
മുറിഞ്ഞത് ഭൂഹൃദയം
പണമെറിഞ്ഞ് 
സ്തുതിപാഠകരെ
കടമെടുത്തത് സാമ്രാജ്യം


പ്രപഞ്ചത്തിനരികിലൂടെ
നടന്നെത്തിയത്
നൂറ്റാണ്ടുകൾക്ക് പിന്നിൽ
പാൻജിയ, പാന്തലേസ
ആദിസത്യങ്ങളുടെ
ചെപ്പിനുള്ളിലെത്രയറിവുകൾ..


തെറ്റിയ ന്യായം ലഘൂകരിക്കാനാവാതെ
മഷിതുള്ളികൾ
ഒഴുകിയ വളഞ്ഞും തിരിഞ്ഞുമുള്ള
വഴി മായ്ക്കാനാവാതെ പുഴ
എഴുതും വാക്കിലെയഗ്നിയണയ്ക്കാനാവാതെ
ശരത്ക്കാലം..


മിഴിയിൽ കടൽ
വഴിയോരത്തൊരു കൊഴിഞ്ഞ പൂവ്
നിഴലേറ്റ് നിഴലേറ്റ്
വിരലിലുറയും ജനുവരി..

ഉടഞ്ഞ മൺ തരികൾ


ഓർമ്മകളിൽ
മുള്ളുടക്കുന്ന നീറ്റൽ
കവിതയുടെ നുറുങ്ങുതരികളിൽ 
മുൾവേലിപണിതിട്ടാണയാൾ
പോയത്
മുള്ളിലുടക്കും വാക്കിനും
വരിതെറ്റിയിരിക്കുന്നു..


കാണാകുന്ന ദിക്കിലെല്ലാം
ഒരു കൈമുദ്ര..
അതിന്റെയുള്ളിലെന്തെന്നറിയും
ഭൂമിയ്ക്കു മാത്രം
ആ മുദ്രയിലൊരു
കൗതുകവും തോന്നുന്നുമില്ല
അതു തന്നെയാ മുദ്രയുടെ
രോഷം..


ഉടഞ്ഞ മൺ തരികൾ
ചേർത്തു മനസ്സൊരു
മൺ വിളക്ക് പണിതു
അതിലെണ്ണപകർന്നു
ഹൃദയം
നക്ഷത്രങ്ങളതിൽ തിളങ്ങി
ഒരു കവിത പോലെ..


അയാളെ കാണുമ്പോഴേ 
ദേഷ്യം വന്നുതുടങ്ങുന്നു
അങ്ങനെയൊരു ദേഷ്യം
അധികകാലമാരോടും
ഉണ്ടായിട്ടുമില്ല..
അങ്ങനെയൊരു ദേഷ്യം
വരാതിരിക്കാനെന്ത് 
ചെയ്യണമെന്നാലോചിച്ച്
മനസ്സ് വശം കെട്ടിരിക്കുന്നു..
കവിതയുടെ ചില്ലുപാത്രം
എറിഞ്ഞുടച്ചതിനരികിലൂടെ
ഘോഷയാത്ര ചെയ്തതിലാവും
ഭൂമിയ്ക്കയാളോടിത്രയമർഷം...


വർത്തമാനകാലത്തിനരികിൽ
നിമിഷങ്ങളുടെ നിശ്ശബ്ദത...
എഴുതിയറ്റുപോയ
കടലാസുതുണ്ടുകളിൽ
ആകാശത്തിന്റെയിതളിൽ
എല്ലാമൊരവസ്ഥാന്തരം...


വിരലിൽ വാക്കുകൾ 
തട്ടിയുടക്കുന്നു
വിവേകത്തിനവിവേകം..
അവിവേകത്തിൻ വിവേകം..


അരുളപ്പാടുകളിൽ,
മൊഴിയിൽ
ഋണം തീർക്കും 
മനസ്സുകൾ..
ഹൃദയത്തിലൊഴുകുന്നു
വൃത്തം തെറ്റിയൊരു കവിത..


Saturday, January 21, 2012

സ്വരം


അകത്തളത്തിൽ
താളിയോലയിലെഴുതിയ
ജപമന്ത്രം....
പ്രഭാതം ചക്രവാളത്തിനരികിൽ
മറന്ന ഒരു സ്വരം

എഴുതപ്പെടാതെ
പോയ ഒരു സങ്കീർത്തനം....

ബോധഗയയിൽ
കാലചക്രത്തിനുത്സവകാലകൃതി...
രഥമോടിയ വഴിയിൽ
ബോധിവൃക്ഷനിഴൽ....


ആകാംക്ഷയില്ലാതെ
അതിരിനരികിൽ
വന്നുവീഴും പ്രതിവിപ്ലവം
പരിചകളിൽ വന്നുടക്കും
തരിമുറിവുകൾ


പഴയ നിമിഷങ്ങളുടെ
താളിയോലയിലൂടെ
പടിപ്പുരയും കടന്ന്
നീങ്ങുമ്പോൾ മനസ്സിൽ
നിറഞ്ഞതൊരു തരി ദൈന്യം
ചില്ലുകൂടിൽ, ദർപ്പണങ്ങളിൽ
ദ്രവിച്ചുതീർന്നു മുഖം സൂക്ഷിച്ച
മന്ദഹാസം..
എത്ര ശ്രമിച്ചിട്ടുമതു തിരികെ 
വരുന്നുമില്ല..


എഴുത്തക്ഷരങ്ങളിൽ, തരംഗങ്ങളിൽ
എഴുതി മുദ്ര വച്ച പതാകകൾക്കരികിൽ
ചുരുങ്ങും രാജ്യം...


സാധാരണമായ് 
ചിന്തിക്കാനാവാത്തതിനാൽ
ഹൃദയം മുറിയാറുണ്ട്
മുറിവുകൾ തുന്നിയിടാൻ
ഉൾക്കടൽ നിറയെ ഹൃദ്യസ്വരങ്ങളും


ഇമയനങ്ങും നേരമോടി മാഞ്ഞ
സംവൽസരങ്ങളിൽ 
നിന്നടർന്നുവീണതൊരു ലോകം
എത്ര വിചിത്രമായിരുന്നു
അതിനോരോ ഇതളും..


പല ഋതുക്കളും തുന്നിയ
പരവതാനിയിലൂടെ
പലേ ഗാനങ്ങളും രചിച്ചോടും
നിമിഷങ്ങൾക്കരികിൽ
തീരത്തടിയും
എണ്ണിതീരാനാവാത്തത്രയും
മണൽത്തരികൾ..

ഹരിതവനങ്ങളിൽ
പർണ്ണശാല പണിയും
പ്രപഞ്ചം..
പ്രപഞ്ചത്തിൻ ജപമാലയിൽ
ഒരു മുത്തുപോലെ ഭൂമി








സന്ധ്യാദീപങ്ങൾ


ഒരുവരിക്കവിതയിലൊതുങ്ങാതെ
ആകുലമായൊരവസ്ഥയുടെ
അകമ്പടിയിൽ
അംഗരക്ഷരകർക്കുൾക്കൊള്ളാനാവാതെ
എഴുത്തുൽസവത്തിലൊരു ദിനം


ഒരോ ദിനവും ഒരോ സങ്കടങ്ങൾ
ഒരോ പകലുമെത്തിനിൽക്കുന്നു
കനൽചെപ്പിൽ
എരിയുന്നു ഇത്തിരിവെട്ടം
സന്ധ്യാദിപങ്ങൾ..


വിനോദയാത്രകഴിഞ്ഞുവന്ന 
രാത്രിയുടെയില്ലാത്ത
ദു:ഖത്തിൻ കണ്ണുനീരൊപ്പാനൊരുങ്ങും
അരങ്ങിന്റെ ഉൽകൃഷ്ടത..
ആധികാരികത...


ചില്ലുകൂട്ടിൽ
കൂട്ടം തെറ്റി വീഴും ചില്ലക്ഷരങ്ങൾ...
പോയ വഴിയിലാചില്ലുകൂടിന്റെ
ചാവികൂടിയാപുഴയുപേക്ഷിച്ചു
പോയിരുന്നെങ്കിൽ..


സത്യത്തിൽ ഋണങ്ങളെല്ലാം
എഴുതിയൊതുങ്ങിയിരിക്കുന്നു
ഇനിയുമെന്തിനിങ്ങിനെ
ഘടികാരങ്ങൾ വാതിലിനരികിൽ
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു..
വന്നവഴിയിലൂടെ മഷിതുള്ളികളും
മടങ്ങിപ്പോയിരുന്നെങ്കിൽ...


തീരങ്ങളുടെ ശാന്തിയെ
തിരകളുടയ്ക്കുന്നു
ഉൾക്കടലിലേയ്ക്ക്
പായ് വഞ്ചിതുഴഞ്ഞു
നീങ്ങും ചിന്തകളെ
പിന്നോട്ടുവലിക്കും തിരകൾ
മറുകുറിയെഴുതി
കടലിനും മതിയായിരിക്കുന്നു..


ശീലങ്ങളുടെ നടുത്തളത്തിലൊരു
ശാന്തിനികേതനം
എത്ര ഭംഗിയതിനുള്ളിൽ
ഒരു നനുത്ത സ്പർശം പോലെ ഹൃദ്യം
അതിന്റെയോരിതളും


മുനമ്പിനരികിലെ
സന്ധ്യയെ ശൈത്യമേഘങ്ങൾ
മൂടിയിരിക്കുന്നു
ഓട്ടുവിളക്കിൽ
പ്രകാശവുമായൊരെണ്ണത്തിരി..





Friday, January 20, 2012

ശരത്ക്കാലത്തിന്റെയിലക


ശരത്ക്കാലത്തിന്റെയിലകളിൽ
സന്ധ്യാദീപങ്ങൾ..
അശോകപ്പൂവുകൾ..

വിധിന്യായങ്ങളെഴുതിയ
പുസ്തകത്തിൽ നിന്നും
ഒരേ തരംഗങ്ങളിൽ നിന്നും
എത്രയോ മുറിപ്പാടുകൾ
ഭൂഹൃദയത്തിലുണ്ടായി
അതിനെയൊന്നു ചോദ്യം
ചെയ്തപ്പോൾ
കാണാനായി
നിളയ്ക്കരികിലൂടെ, 
ചുരം കടന്നൊരു ഘോഷയാത്ര

ശരത്ക്കാലത്തിൽ
ഋതുക്കൾ ഭൂമിയെ 
ഓറഞ്ചുവർണ്ണമണിയിച്ചു
പിന്നീടൊരു മഴക്കാലത്തിൽ
ഭൂമിയതിനരികിലൊരു ചന്ദനമരം നട്ടു
അതിന്റെ ഇലകളിൽ സുഗന്ധം
ഇപ്പോൾ ചന്ദനശിഖരങ്ങൾ
ഹൃദയത്തെ
മരാളവർണ്ണമണിയിക്കുന്നു


ഹോമപാത്രത്തിൽ വീണ
ദിനങ്ങൾ നേദിച്ച
പകലിന്റെ തുണ്ടിലുടക്കിക്കിടന്നു
അക്ഷരമാല്യം


ഒരീറൻപ്രഭാതത്തിൽ
മിഴിയിൽ നിന്നൊഴുകി മഴ
പെയ്തിട്ടും പെയ്തിട്ടും
തോരാത്ത മഴ
മേഘകൗതുകം..


നിറങ്ങൾ മാറിമാറിയണിയുന്നു
എല്ലാവരും..
ചേരാത്ത നിറങ്ങൾ ഇണങ്ങുമെന്ന്
അഭിനയിച്ചും..


ചില്ലുകൂടുപണിതുനീങ്ങിയ
ഒരാളുപേക്ഷിച്ച
വിവേകത്തിന്റ്യൊരു
മൺ തരിയിൽ കണ്ടു
ഉടഞ്ഞ കുറെയക്ഷരങ്ങൾ
അതിൽ നിന്നുണർന്നു
അസ്തമയകവിതകൾ
ശിവന്റെ മൂന്നാം തൃക്കണ്ണിൽ
നിന്നുണർന്നു
സംഹാരത്തിനക്ഷരങ്ങൾ
തന്ത്രിപൊട്ടിയ വീണയിലുണർന്നു
ഉലഞ്ഞ സ്വരങ്ങൾ
ഘടികാരങ്ങളുടെയുടഞ്ഞ സൂചികളിൽ
സമയവുമല്പനേരം നിശ്ചലം നിന്നു..


മൗനത്തിൽ,
മഷിതുള്ളിയിൽ,
മൊഴിയിൽ
ചുരുങ്ങിയ ലോകത്തിനരികിൽ
കുറെ മനസ്സുകൾ
സങ്കീർണ്ണമായി...


മിഴിയ്ക്കരികിലൊരു ലോകം
മൊഴിയിലൊരു ലോകം
അതിരുകളിലൊരു ലോകം
മഷിപ്പാടിലൊരു ലോകം
ഏതാവും യാഥാർഥ്യം..
അറിയാനുമാവുന്നില്ല..


ശരത്ക്കാലത്തിന്റെയിലകളിൽ
സന്ധ്യാദീപങ്ങൾ
മനസ്സിലെ ചന്ദനമരത്തിൽ
സുഗന്ധം..





ആന്ദോളനം


വിവർത്തനകവി
ഇന്നൊരു പാത്രം 
കൈയിലെടുത്തു 
നോക്കുന്നത് കണ്ടു
അത് ഭൂമിയുടെ
അക്ഷയപാത്രമെന്ന്
അയാൾക്കറിയില്ലായിരുന്നു.
അതിനെയയാൾ
ഭിക്ഷാപാത്രമെന്ന്
അധിക്ഷേപിക്കുകയും
ചെയ്തിരിക്കുന്നു
അറിവില്ലായ്മയ്ക്ക്
എവിടെയാവും
ഔഷധികളുണ്ടാവുക..


അയാളെഴുതിയ
പ്രണയകാവ്യങ്ങൾക്കരികിൽ
കൈയൊപ്പ് പതിക്കാനയാൾ മറന്നു
അതിനാലാവും
മഴതുള്ളികൾവീണുപാതിനനഞ്ഞ
ആ കാവ്യങ്ങൾ മാഞ്ഞുമാഞ്ഞുപോയത്


എവിടെയോ പാതിമുനയൊടിഞ്ഞ
ഒരു പെൻസിൽ കൊണ്ടെഴുതിയ
കുറെ കഥകളൊളിച്ചുവച്ചിരുന്നു
പിന്നെയൊരിക്കൽ
ആ കഥകൾക്കരികിൽ
നിഴലനങ്ങി..
പിന്നെയാരോ
രോഷം കൊണ്ടു
കഥകൾക്കറിയില്ലായിരുന്നു
ആ രോഷത്തിനു പിന്നൊലൊളിച്ച
നിഴൽക്കഥകളെ..


ആൾക്കൂട്ടത്തിനിടയിലിട്ട്
ഭൂഹൃദയസ്പന്ദനങ്ങൾ 
ചരടിൽ കെട്ടി
കുറെയേറെ തോൽപ്പാവക്കളി
കളിപ്പിച്ചാഹ്ലാദിച്ചു ഒരിക്കലയാൾ
പിന്നീട് സഹതാപം
കൊണ്ടാണോയെന്നറിയില്ല
മുഖം മറച്ച്
കുറെയേറെ ഭംഗിയുള്ള
ചിത്രങ്ങളും അയച്ചുതന്നു
കുറെയേറെ തോൽപ്പാവക്കളി
അയാൾക്കും ചെയ്യേണ്ടിവന്നു
ഒടുവിൽ ഭൂഹൃദയസ്പന്ദനങ്ങളും
ചരടിൽ കെട്ടിയ പാവകളും
ഭംഗിയേറിയ ചിത്രങ്ങളും
അയാളുടെ മുഖവും
എല്ലാം ഉടഞ്ഞു മുന്നിലൊഴുകി
ബാക്കിയിരുന്നതിനരികിൽ
പലരും അവരവരുടേതായ
ചെറുതും വലുതുമായ
ഋണങ്ങൾ എഴുതിതീർത്തു..


അരികിൽ സമുദ്രമൊഴുകുന്നു 
ആൾക്കൂട്ടത്തിനാരവത്തിൻ
ശ്രുതിയറിയും ആന്ദോളനം
ഒരാശ്വാസം...

Thursday, January 19, 2012


പ്രതിബിംബങ്ങൾ


നിഴലനക്കങ്ങൾക്കൊരു
മാറ്റവുമില്ല
പിന്നിലൊളിപാർത്ത്
കല്ലും മുള്ളും പൂവുമെറിയും
ജനൽവാതിലിനരികിൽ
ചുമന്ന നിറത്തിലൊരപായചിഹ്നവുമായ്
വന്ന് ഭയപ്പെടുത്തും
ഭൂമിയുടെ കമാനങ്ങളിലെ
ഒരു ചിത്രമുടയ്ക്കും
കുന്നിനു മറഞ്ഞിരുന്ന്
മേഘമാർഗത്തിലൂടെയോടിമറയും..


പ്രകാശമാനമായ പ്രഭാതങ്ങളിൽ
തർജ്ജിമയിൽ മുള്ളുതൂവും 
വിവർത്തനകവിയെ
കാണ്ടാമൃഗമെന്നാക്ഷേപിക്കാനാവശ്യം
കുറെ വ്യഞ്ജനങ്ങൾ മാത്രം
അതൊരു മഹത്വമേറിയ
സൃഷ്ടിയുമാവില്ല എന്നറിയാം


പാതിയുടഞ്ഞ ഒരു ഹൃദയം
അയാൾ കൈയിലെടുത്തു
ഒരു കൗതുകം പോലെ 
കണ്ടിരുന്നു
പിന്നെയെപ്പോഴോ അയാൾക്ക്
ദേഷ്യം വന്നപ്പോൾ
അതയാൾ കുന്നിൻ  മുകളിൽ
നിന്നും താഴേയ്ക്കെറിഞ്ഞു
ഭൂമിയതിനെ ഒരു മരച്ചില്ലയിൽ
താങ്ങിനിർത്തി,തലോടിയാശ്വസിപ്പിച്ചു
അതിൽ നിന്നൊഴുകി
മുത്തുപോലെയുള്ള കവിതകൾ..


രണ്ടുനാൾ മുൻപ്
ഒരുൽകൃഷ്ടകവിയെഴുതി
എന്റെ ഹൃദയം മുറിഞ്ഞ്
രക്തമൊഴുകുന്നത് അയാൾ
കാണുമെന്ന്
അതൊരു മഹത്വമേറിയ
കാര്യമെന്ന് അയാൾ കരുതുന്നു..


അറിഞ്ഞുകൊണ്ട് ചെയ്ത കൈപ്പിഴകൾ
മായ്ക്കാൻ ശ്രമിക്കും പുഴയൊരുഭാഗത്ത്
ആത്മാഭിമാനത്തിൻ വിലയറിയും
ഭൂമിയൊരു ഭാഗത്ത്
അറിഞ്ഞുമറിയാതെയും 
അക്ഷരകാലം തെറ്റിയ
മേഘസൃഷ്ടികളിടയിൽ


മുഖം നോക്കും ദർപ്പണത്തിൽ 
നിന്നൊരുമുഖമെന്നോടു പറയുന്നു
കാണുന്നില്ലേ ഇതൊക്കെ തന്നെയീലോകം
കണ്ടും കേട്ടും നിറയും ശൂന്യതയുടെ
പ്രതിബിംബം


ആകാശചക്രവാളം
ഉദയാസ്തമയങ്ങൾ കണ്ടുകണ്ട്
നിർമ്മമം, നിസ്സംഗം...