Friday, March 30, 2012


മൊഴി


ഭൂമൺതരികളിലലിഞ്ഞ്
വിരൽതുമ്പിൽ
കൂടുകൂട്ടി
അക്ഷരങ്ങൾ...


ലോകത്തിലുടക്കിയ
ഒരക്ഷരതെറ്റുപോലെ
അതിരുകളിൽ
മുൾവേലിചുറ്റിയ
കാവലാളുകളുടച്ച
സ്വരങ്ങൾ
ഒരപൂർവരാഗമായ്
പ്രഭാതത്തിലുണർന്നു


മഴതൂവിയ നനവിൽ
നിന്നേറിയ മദ്ധ്യാഹ്നത്തിൻ
കൂടയിൽ കനൽപ്പൂവുകൾ
വിരിഞ്ഞു


നിഴലിനപ്പുറം
സായാഹ്നം തൂവിയ
ചില്ലക്ഷരങ്ങളിൽ
ദൃശ്യമായി
എഴുതിയുറക്കാനാവാത്ത
അനിത്യത...


പകൽക്കിനാവുകളിൽ 

മിഴിയിലുറങ്ങിയ

നക്ഷത്രങ്ങൾ 
ഉണർന്നുവന്ന
സായന്തനമൊരു
കവിതയായി..

Thursday, March 29, 2012


മൊഴി


ദിനാന്ത്യങ്ങൾ
പണിതീർത്ത
സായാഹ്നത്തിൻ
തളികയിലെഴുതിയിടാൻ
ഒരു സ്വരം 
ഹൃദ്സ്പന്ദനത്തിൽ
നിന്നുണർന്നു


കരിഞ്ഞുണങ്ങിയ
പുൽനാമ്പുകളിൽ
അമൃതുതുള്ളിയായ്
അക്ഷരങ്ങളൊഴുകി


കീറിതുന്നിയ
രാജ്യപതാകയിൽ
മുദ്രയിടും
അസമത്വം


അദ്വൈതം
നടന്നുനീങ്ങിയ
ആദിവിദ്യയുടെ
അനുസ്വരങ്ങൾ
ചിലങ്കയിൽ
മന്ത്രസ്വരമെഴുതി


ഹോമപാത്രത്തിൽ
തണലെരിഞ്ഞ 
കനൽപ്പൊട്ടുകളുടെ
മിന്നായം..


ചന്ദനമരങ്ങൾക്കരികിൽ
ജപമാലകളിൽ
ചുറ്റിതിരിയും
ഭൂഹൃദ്സ്പന്ദനലയം


നിഴൽപ്പാടങ്ങളിലുടക്കി
മുറിഞ്ഞ
ആകാശത്തിൻ
ജാലകവിരിമാറ്റിയെത്തിയ
നക്ഷത്രങ്ങളിൽ
ഒരായിരം
മൺ വിളക്കുകളിലെ
പ്രകാശം..

മൺതരികളുടെ കാവ്യം



തണുത്ത സായാഹ്നത്തിന്റെ
കദനങ്ങളിൽ
നിന്നകന്നു നീങ്ങിയ
കണ്ണുനീർത്തുള്ളികൾ
മായ്ച്ചു
ഒരിടവേളയുടെ
അളവുകോലുകൾ


അതിരുകളിൽ
സായാഹ്നത്തോടൊപ്പം
പൊഴിഞ്ഞ 
ആലിലകളിലുണർന്നു
മൺതരികളുടെ കാവ്യം


പുസ്തകതാളുകളിലൊതുക്കാനാവാതെ
പ്രപഞ്ചമുണർത്തിയ
വിസ്മയലോകത്തിൽ
നക്ഷത്രവിളക്കുകൾ മിന്നി


ഉൾബോധത്തിനുറവിടത്തിൽ
ഉറുമിയുടക്കിയ മുറിപ്പാടുകളിൽ
ചന്ദനം തൂവും മനസ്സിൽ
പ്രദക്ഷിണവഴിയിലെ
കരിഞ്ഞ പുൽനാമ്പുകളുടെ
ദൈന്യക്കൂടും കാണാനായി


ഗോപുരവാതിലിനരികിൽ
കാണാനായ 
ആകാശത്തിനരികിൽ
ചിദംബരസന്ധ്യയെഴുതി
രുദ്രാക്ഷമന്ത്രം..

Tuesday, March 27, 2012


മൊഴി


പ്രഭാതസ്വരങ്ങളിൽ 
നിന്നുണർന്നു
ഉൾക്കടൽ


എണ്ണിതീരാത്തത്രയും
മണൽത്തരികളിൽ,
അനന്തചക്രവാളത്തിൽ
ആദിമധ്യാന്തം
തേടിയൊടുവിൽ
ആത്മാക്കൾ
നടന്നുനീങ്ങിയ വഴിയിൽ
മാറ്റങ്ങളുടെയക്ഷരലിപികൾ
ഋതുക്കൾ
ഇലക്കീറ്റിൽ നിവേദിച്ചു


ഹോമപാത്രത്തിൽ
കരിഞ്ഞുണങ്ങിയ
അഗ്നികണങ്ങളിൽ ശേഷിച്ചു 
ലോകത്തൊനൊരു മുഖം


വിരൽതുമ്പിലൂറിയ
അക്ഷരസ്വരങ്ങളിൽ
നിന്നുണർന്നു
ഒരു രാഗമാലിക


അരയാൽത്തറയിലന്യോന്യം
പക തീർത്ത നിഴലുകൾക്കരികിൽ
മതിലുകൾക്കരികിൽ
ഭൂമിയെഴുതി
ഒരു മഴതുള്ളിക്കവിത.. 


മിഴിയിലേക്കറിയാതെയൊഴുകിവന്ന
ദൃശ്യലോകത്തിനപ്പുറം
അക്ഷരങ്ങളുടെ കാവ്യസങ്കല്പമായ്
മുന്നിലുയരുന്നു
കടൽ

Monday, March 26, 2012



ഹൃദ്സ്പന്ദനങ്ങൾ...



വാതിൽപ്പാളികളിൽ
മറഞ്ഞുനിന്നു
മനസ്സാക്ഷി നഷ്ടമായ
മുദ്രകൾ  ശിരസ്സിലേറ്റിയോർ..


പ്രഭാതത്തിനാർദ്രഭാവം
വിരൽതുമ്പിൽ
നിന്നൊരു ചിതയിൽ
കരിയാൻ തപസ്സിരുന്നു
വേനൽ...


തുള്ളിതൂവിയ
നിഴൽചിന്തുകളിൽ
കാൽതെറ്റിവീണ
കാവ്യഭാവം
അപരാഹ്നത്തിൻ
കൽക്കെട്ടിലിരുന്നെഴുതിയ
കഥയിലുടക്കി
ഹൃദ്സ്പന്ദനങ്ങൾ..


മിഴിയിലേക്കൊഴുകിയ
കടലിനപ്പുറം
മഷിപ്പാത്രങ്ങളിൽ നിറഞ്ഞു
മുഖാവരണങ്ങൾ ഭദ്രമായ്
സൂക്ഷിച്ച ഋണപ്പൊട്ടുകൾ..


മുറിവുകൾ
കരിയാത്ത മനസ്സുകൾ
മുനമ്പിൽതൂവി
ഉടഞ്ഞ നക്ഷത്രങ്ങളുടെ
ചില്ലുകൾ...



Tuesday, March 20, 2012


മൊഴി


തളിരിലപോലെ വിരിഞ്ഞ
കാവ്യഭാവമെരിഞ്ഞ
ഹോമപാത്രത്തിൽ
നിന്നുണർന്നുവന്നു
പവിഴമല്ലിപ്പൂവുകൾ


മുദ്രപതിയാത്തൊരു
തപാൽ കടലാസിൽ
എഴുതിതീരാത്തത്രയും
അക്ഷരങ്ങൾ


നിറം ചേർക്കാനാവാതെ
മഴയൊഴുകിയ
കടലിൽ
പ്രഭാതമെഴുതിയിടും
സങ്കീർത്തനം


ജപമാലകളിൽ
നിന്നടർന്നുവീണ
ഉപഗ്രഹമിഴിയിൽ
രാജ്യഭൂവിൻ
നടുക്കം


പണിതീരാത്ത
കുടീരങ്ങളിൽ
ഋതുക്കൾ നിവേദിച്ച
അകൃത്രിമാം
അസ്ഥിരഭാവം..


പ്രഭാതതീരത്തിനരികിൽ
കൗതുകഭാവം
മാഞ്ഞുതീർന്ന
ചോദ്യചിഹ്നം..

Saturday, March 17, 2012

മൊഴി



അരുളപ്പാടുകളിൽ
ഋണം തീർത്തുനീങ്ങും
കുലം മെനഞ്ഞ
ഓലപ്പുരകൾ
കരിഞ്ഞുണങ്ങിയ
അഗ്നികുണ്ഡങ്ങൾക്കരികിൽ
മഴയിലുണരും
പുൽനാമ്പിൻ കവിത


ലോകത്തിനതിരുകളിൽ
ചങ്ങലകിലുക്കീനീങ്ങും
ആൾക്കൂട്ടം തട്ടിതൂവും
ആരവത്തിനരികിൽ
മുഖാവരണം നഷ്ടമായൊരു
യുഗത്തിൻ കാൽപ്പാടുകൾ


ലോകം ചുരുങ്ങും
രാജ്യവീഥിയിൽ
ഗാന്ധിമണ്ഡപത്തിനരികി
രാജചിഹ്നങ്ങൾക്കായ്

വിലപേശുന്നു 
കുലീനകുലത്തിൻ
അറിവില്ലായ്മ..



പ്രപഞ്ചമതിൻ
നിറമാല്യങ്ങളിൽ
നിന്നെന്നേതൂത്തുമായ്ച്ചിരിക്കുന്നു
കൃത്രിമക്കൂട്ടൂകൾ..

മഴതൂവും ഈറൻപ്രഭാതങ്ങളിൽ
വയലേലയിലോടിയ
കാറ്റിൻ തുമ്പിൽ
ചന്ദനക്കാപ്പിൻ സുഗന്ധം..



Friday, March 16, 2012

മനസ്സിലെ കടൽ 


ചുമരുകളിൽ തൂവിയ
ചായങ്ങൾക്കപ്പുറം
ഭൂവർണ്ണങ്ങളിൽ
നെയ്തെടുക്കാനായ
കാവ്യചിന്തുകൾക്കെന്തു
ഭംഗി


ആകാശമൊരുണർവായി
പ്രഭാതത്തിൻ മൃദുസ്വരമായ്
പടിവാതിലിലെത്തിയപ്പോൾ
ജാലകവാതിലിനരികിലെ
വലയങ്ങൾ തീർത്ത
തുടർക്കഥകളിൽ
നിഴലേറ്റിയ തുരുമ്പുപാടുകൾ


ദർപ്പണങ്ങൾക്കരികിൽ
നഷ്ടമായ മന്ദസ്മിതം
തേടിനടക്കും ദിനങ്ങൾ
മനസ്സിൽ നിന്ന്
മാഞ്ഞുതീർന്നിരിക്കുന്നു


കടും കെട്ടുകളുടെ
കല്പനകൾക്കരികിൽ
കൂടുപണിതിരിക്കുന്നു
നിർമ്മമായൊരു
നിശ്ചലത..


മുനമ്പിലെ തീർഥപാത്രത്തിൽ
മഴപെയ്തൊഴിയുമ്പോൾ
ചക്രവാളം അനന്തതയുടെ
കോട്ട പണിയുമ്പോൾ
ആധിതീരാത്ത ഉടവാളുകൾ
രാജ്യത്തിനതിരുകളേറിയുലക്കുന്നു
പതാകയുടെ പവിത്രഭാവം


ഇമയനങ്ങും നേരം
ഹൃദ്സ്പന്ദങ്ങളിലൊഴുകിയ
ജീവസ്വരങ്ങളാൽ
സ്ഫുടം ചെയ്ത സായന്തനത്തിനരികിൽ
എഴുതിതീരാത്തൊരു കവിത പോലെ
മനസ്സിലെ കടൽ..





Thursday, March 15, 2012

ഹൃദ്സ്പന്ദനങ്ങൾ 


ഗോപുരങ്ങൾക്കപ്പുറം
ആകാശമേ
നറും തിരികളിലൂടെ
മനോഹരമാമൊരു
പ്രപഞ്ചത്തിൻ 
അകൃത്രിമമാം
പ്രകാശം നിറച്ചാലും
ഹൃദയത്തിനറകളിൽ..


അഗ്നിക്കനലുകളെരിയും
ഹോമപാത്രങ്ങളിൽ
കറുകനാമ്പുകൾ
കരിഞ്ഞുതീരും നേരം
വേനൽ മഴതുള്ളിയിൽ
കുളിരും മൺതരിപോലെ
ഉണർന്നുവരട്ടെ
കാവ്യക്ഷരങ്ങൾ


രംഗോലിനിറങ്ങളിൽ മുങ്ങി
തെയ്യങ്ങൾ തുള്ളിയ
കുരുതിക്കളങ്ങളിലൂടെ
നടന്നുനീങ്ങിയ
ഋതുക്കളുടെ പുസ്തകത്തിൽ
ഭൂമിയെഴുതിനിറക്കട്ടെ
നക്ഷത്രക്കവിതകൾ


ദിനങ്ങളുലച്ച
ദിക്കാലങ്ങളുടെ ചലനഗതിയിൽ
മാഞ്ഞുപോയ ഒരിടവേളയുടെ
അവസാനപദമെഴുതുമ്പോൾ
അശോകപ്പൂവിൻ നിറമാർന്ന
സന്ധ്യ തെളിയിക്കട്ടെ
മൺചിരാതുകൾ...





Wednesday, March 14, 2012

ശംഖ് 

മേഘമാർഗവും 
കടന്നാകാശത്തിലേയ്ക്കുയർന്ന
ഒരു കാവ്യഭാവത്തിലേയ്ക്കൊഴുകി
ആകാശഗംഗ..


യുഗപരിണാമങ്ങളുടെ
പ്രളയത്തിലുമൊഴുകി
അരയാലിലയനക്കം
പോലെയൊരു
പദം..


ഓട്ടുവിളക്കുകൾ
തിളങ്ങിനിന്ന
പ്രകാശത്തിനരികിൽ
കറുപ്പാർന്ന
നിഴൽക്കൂട്ടുമായിരുന്നു
ഒരു കുലം..


ആധുനികതയുടെ
കുടീരങ്ങളിൽ
കൃത്രിമപ്പുതപ്പുമായ്
മനസ്സാക്ഷിനഷ്ടമായ
പുരോഗമനം
തിരക്കിട്ടോടി


പുസ്തകതാളിലുറങ്ങിയ
സ്വപ്നങ്ങൾ
നെയ്തെടുത്ത
കസവുനൂലിനുള്ളിൽ
നക്ഷത്രങ്ങൾ കവിതയെഴുതി


ഓർമ്മകളെ ചിറകെട്ടിയ
കൽക്കെട്ടുടഞ്ഞ വിടവിലൂടെ
സമുദ്രമുയർന്നപ്പോൾ
കൈയിലേക്കൊഴുകി
ഒരു ശംഖ്




മഴതുള്ളി 



ചിത്രതാഴിട്ടുപൂട്ടിയ
വാതിലുടച്ച കുലം
അന്യായപത്രികയിലെഴുതിയ
മഹത്വം
ഭൂമിയുടെ സമുദ്രങ്ങളിൽ
പൊങ്ങുതടിപോലെയൊഴുകി


രാജ്യം മൺകുടം 
പോലെയുടയുമ്പോൾ
ചുറ്റുവലയങ്ങൾ
കുരുതിപ്പാത്രങ്ങളൊരുക്കി
മണ്ഡപത്തിൽ
കാത്തിരിക്കുമ്പോൾ
ഹൃദ്സ്പന്ദനങ്ങൾ
ഒരക്ഷരകാവ്യം തേടി
ശരത്ക്കാലത്തിനരികിലൂടെ
ഉൾക്കടലിലേക്കൊഴുകി.


ഉലച്ചുടച്ച വാതിലടക്കാതെ
പോയ കുലത്തിൻ
ശിരോപടങ്ങളിലേയ്ക്ക്
ആകാശം തൂവി
അഗ്നിചിറ്റുകൾ..



നക്ഷത്രകാവ്യങ്ങളുടെ
ഭംഗി സൂക്ഷിക്കാനാവാതെ
മനസ്സു നൊമ്പരപ്പെടുമ്പോൾ
വിരൽതുമ്പിൽ വന്നിരുന്നു
ഒരു മഴതുള്ളി..





Tuesday, March 13, 2012

മൊഴി 



കല്പാന്തങ്ങളുടെ
 കഥയിലൊരക്ഷരകാലം പോലെ, 
സ്വരം പോലെ 
സംവൽസരങ്ങളിൽ
 ദിനങ്ങൾ തുന്നിചേർത്ത 
അരയാലിലതുമ്പിലൂയലാടി മാഞ്ഞ
 ഋതുക്കളുടെ കാവ്യഭംഗി.



 വലയങ്ങളുടെ വിഭ്രാന്തമാം
 ദ്രുതവിദ്രുതങ്ങളിൽ 
ചില്ലുപൊട്ടുകൾ പൊടിയും 
വിരൽതുമ്പിലെ നോവിൽ
 ചന്ദനമരങ്ങളിലെ 
സുഗന്ധമിറ്റിക്കും പ്രഭാതം...


രാശിപ്രമാണങ്ങൾ തെറ്റിയ 
ചതുരചെപ്പിലൂടെ 
കവടിശംഖിലൂടെ തിളക്കം 
തേടിപ്പോയ പ്രാചീനപുരാണങ്ങൾ
 മായ്ക്കാനൊരുങ്ങിയ
 സമുദ്രസ്വരങ്ങളെ
 പ്രദിക്ഷണവഴിയിലുണർത്തും 
ഭൂമി..



നിലതെറ്റിയോടിയ  നിഴലുകളിൽ 
കല്ലുടഞ്ഞ കൽത്തേരുകളിൽ
എണ്ണച്ചായാചിത്രങ്ങളിൽ 
ആകാശത്തിന്റെ കമാനങ്ങളിൽ 
എഴുതിമുഴുമിക്കാനാവാതെ 
എണ്ണിത്തീരാത്തത്രയും 
നക്ഷത്രമിഴികൾ...



മൊഴി


ഇടവേളയുടെ
മാഞ്ഞുതുടങ്ങിയ
ശൂന്യമണ്ഡലത്തിൽ
ആകാശം തെളിയിച്ചു
നക്ഷത്രദീപങ്ങൾ...


പടയേറ്റിവന്ന
അക്ഷൗഹണികൾക്കരികിൽ
വ്യതിചലനമില്ലാതെയൊഴുകി
ഭൂമിയുടെ
ഹൃദ്സ്പന്ദങ്ങൾ...


വലയങ്ങളുടെ
മുൾപ്പാടിലുടക്കിക്കീറിയ
ഉപഗ്രഹമിഴിയിൽ
നിന്നൊഴുകി അമാവാസിയുടെ
അധികക്കറുപ്പ്..


ചിപ്പികളിൽ
സമുദ്രമെഴുതിയ കവിതയും
കാറ്റിൻ ശ്രുതിയും നിറയും
പ്രഭാതത്തിൽ
തിരയേറ്റിയ
മൺ തരിയിൽ ഒഴുകിമാഞ്ഞ
ഋതുക്കളുടെ ദൈന്യം തേടി 
കുലം...


ചിറകെട്ടാനാവാതെ
കടലൊഴുകിയ മഴയിൽ,
കാറ്റാടിമരങ്ങൾക്കരികിൽ,
ദർപ്പണങ്ങളുടഞ്ഞ്
പ്രതിബിംബങ്ങൾ മാഞ്ഞ
പ്രദിക്ഷണവഴിയിൽ
അക്ഷരങ്ങളുടെ
സ്വയം പ്രകാശിതമാം 
പ്രദീപ്തദീപങ്ങളുണർന്നു....

Monday, March 12, 2012


മൊഴി


മിഴിയിലുണരും
നിസംഗമാം
പ്രഭാതവും
ഒരു കാവ്യക്ഷരം..


അടർന്നുവീണ
ഇഷ്ടികതുണ്ടിൽ
താഴികക്കുടത്തിന്റെയൊരു
സ്വർണ്ണചിറ്റിൽ
തുളുമ്പി മഴ..


കാറ്റൊഴുകിയ
ചന്ദനക്കൂട്ടിൽ
ഹൃദ്സ്പന്ദനമൊരു
നിർണ്ണയമെഴുതി...


ദീപസതംഭങ്ങൾക്കകലെ
മൺ വിളക്കുമായ്
കടൽത്തീരത്തിലൂടെ
ആകാശത്തിലെ
നക്ഷത്രകവിതകൾ
തേടി നടന്നു സന്ധ്യ..

Saturday, March 10, 2012


മൊഴി


ചുറ്റുവലയങ്ങളിൽ
വീണുടഞ്ഞ
ഒരു ചില്ലുതുണ്ടിൽ
തിളങ്ങി
പ്രഭാതത്തിൻ 
ചന്ദനസുഗന്ധമോലും
ഒരു കാവ്യം


തടുത്തുകൂട്ടിയെടുത്ത
മൺതരിയ്ക്കിടയിലൂടെ
നടന്നുവന്ന കടലിൽ
ശംഖുകളെഴുതി
ആഴക്കടലിനിരമ്പം


അനേകമനേകം 
ജന്മദൈന്യങ്ങളെരിഞ്ഞ
ചിതയിൽ മാഞ്ഞുതീർന്നു
ഒരോർമ്മ


കളം വരച്ചനേകം
നിറം തൂവിയ
മൺ തുണ്ടുകളിൽ
മഴ തൂവി മനോഹരമാം
ഒരു കാവ്യഭാവം


ചുമരെഴുത്തുകൾക്കൊടുവിൽ
ചരിത്രനാടകങ്ങൾക്കൊടുവിൽ
ഹൃദ്സ്പന്ദനലയത്തിലലിഞ്ഞു
അക്ഷരങ്ങളുടെ മന്ത്രം



Thursday, March 8, 2012



മൊഴി


ഇമയനങ്ങും നേരം 
കണ്ട ലോകം
സംവൽസരങ്ങളിലേറി
മാഞ്ഞുതീർന്നപ്പോൾ
അവശേഷിച്ചു
പരിമിതികൾക്കതീതമാം
മൺവിളക്കിലെ
പ്രകാശം...


ഒരോർമ്മതെറ്റിനനുബന്ധമായ്
ഒഴുകി നീങ്ങിയ
ദിനങ്ങൾക്കൊടുവിൽ
കാണാനായി
കീറിതുന്നിയ മനസ്സാക്ഷിയുടെ
ഉൾവിളി


മുൾവേലികളിലുടക്കിയ
മനസ്സിനെ തിരികെയെടുത്തപ്പോൾ
ചില്ലുപാത്രം പോലെ
താഴേയ്ക്ക് വീണുടഞ്ഞു
ദയ...


ആകാശമുടഞ്ഞവിടവിൽ
കാണാനായി ഇന്ദ്രധനുസ്സ്..
എയ്തുതീർന്ന
ആവനാഴിയും...


ഋതുക്കൾ 
ചിതയിലേക്കിട്ട
പുസ്തകത്താളുകൾ
പുകഞ്ഞ വഴിയിലൊരു
മഴകാത്തിരുന്നു ഭൂമി

Tuesday, March 6, 2012


ഹൃദ്സ്പന്ദനങ്ങൾ


കരിനിഴലുകളാൽ
ചുരുങ്ങിയ ലോകത്തെ
ആകാശത്തിനിന്ന്
അറിയാതെയായിരിക്കുന്നു
അതങ്ങനെയങ്ങ്
മാഞ്ഞുതീരട്ടെ


വിരൽതുമ്പിലേയ്ക്കൊഴുകട്ടെ
ശുഭ്രമാമക്ഷരങ്ങൾ
അഹമെന്നഴുതിയ
അരുളപ്പാടുകളുടെ
മുഴക്കമിനിയും
കേൾക്കാതെയുമിരിക്കട്ടെ


മനസ്സിലെ നന്മയില്ലാതെയാക്കൻ
കഠിനപരിശ്രമം ചെയ്ത
കുലത്തോടെന്തിനൊരു
പരിചയഭാവം


ഒരിക്കലെങ്ങോ
വിരലിൽ തുളുമ്പിയ
ഒരക്ഷരത്തിനരികിൽ
നിന്നൊഴുകിയ കടലേ
ശ്രുതിചേർത്താലും
ഹൃദ്സപന്ദനങ്ങളിൽ


ഓർമ്മതെറ്റുകളുടെ
പ്രളയമകന്നിരിക്കുന്നു
ഇവിടെയീതീരമണലിൽ
തിളങ്ങും സന്ധ്യയുടെ
വിളക്കിനരികിലിരുന്നു 
കാണും മഹാസമുദ്രം
ഒരു കാവ്യം...

Sunday, March 4, 2012


ഹൃദ്സ്പന്ദനങ്ങൾ



വഴിയോരത്തൊരു
നിഴലുടഞ്ഞതിൽ മാഞ്ഞ
പ്രകാശം വീണ്ടുമുണർന്നു
ഒരു മൺ വിളക്കിൽ..


ആൾക്കൂട്ടം തിരക്കിട്ടോടിയ
വീഥികളിൽ നഷ്ടമായ കാവ്യഭാവം
വീണ്ടുമുണർന്നു
മഴക്കാടുകളിൽ...


ഭൂരാഗമാലികയിലുടഞ്ഞ 
മൺ തരികളിൽ
ലോകം പലതായിയുടഞ്ഞു
മാഞ്ഞുപോയി...


എഴുത്തുൽസവങ്ങളിൽ
ഒരു വിഭാഗം നീർത്തിയിട്ടു
കാൽതുട്ടിനെഴുതിക്കും
പ്രദർശനസാഹിത്യം..


കൽ വരിക്കെട്ടിനരികിൽ
പുരോഗമനം കാണിക്കയിട്ടു
മുഖപടങ്ങൾ..


മഞ്ഞടർന്നുനീങ്ങിയ
വിള്ളൽപ്പാടിൽ കാണാനായി
മനസ്സുകളൊളിപ്പച്ച
കറുത്ത പാടുകൾ


കത്തിയാളും വേനലിലും
ചുറ്റുവലയങ്ങളേറ്റിയ
നിഴൽതുള്ളിയേറ്റ് മരവിക്കും
മനസ്സ്..


ഒരോർമ്മതെറ്റിനപ്പുറമൊഴുകിയെത്തും
അക്ഷരങ്ങൾ
ഒരു സ്വാന്തനം...

Saturday, March 3, 2012

മൊഴി


തിരികല്ലിൽ തിരിഞ്ഞ
ദൈന്യങ്ങൾ ദിശതെറ്റി,
ദിക്കുതെറ്റി 
മാഞ്ഞുപോയനാളിൽ ശേഷിച്ചു
നിർമ്മമാമൊരു
ഹൃദ്സ്പന്ദനം


അരങ്ങളിലുരഞ്ഞുതീപാറി
ഇലകൾ കരിഞ്ഞ
വൃക്ഷശിഖരങ്ങളിൽ
അമൃതുതുള്ളികളിറ്റിച്ചു
ഒരു മഴക്കാലം


ഋതുക്കളുടെ കുടമാറ്റം
അകൃത്രിമം
മനുഷ്യരുടേത് 
കൃത്രിമച്ചായക്കൂടുകൾ


മിഴിയോരത്തൊരു കടലേറ്റം
സന്ധ്യകൾക്കപ്പുറം
സ്വരങ്ങൾക്കപ്പുറം
എഴുതിതീരാത്ത കാവ്യഭാവം
നക്ഷത്രങ്ങൾ...

Friday, March 2, 2012

ഹൃദ്സ്പന്ദനങ്ങൾ



പ്രഭാതമുകുളങ്ങളിൽ
നിന്നും മാഞ്ഞുപോയിരിക്കുന്നു
മഞ്ഞുനീർക്കണങ്ങൾ 
പോലെയുണർന്ന
പഴയ കവിതകൾ...


കാവ്യഭാവങ്ങളെ
നിഴൽ കുത്തിമായ്ക്കാനൊരുങ്ങിയ
യുഗത്തിനൊരുപകാരസ്മരണയേകി
ആദരിക്കാൻ
ആകാശവാതിലിലെ ദൈവം
ഭൂമിയോടാവാശ്യപ്പെടാത്തതെന്തേ?

നാലുമടക്കിൽ പൊതിഞ്ഞ്
മറന്നിട്ടതോർമ്മിപ്പിക്കും
മഷിതുള്ളികൾക്കരികിൽ
കടൽ തീർത്തു
ശംഖുകളാലൊരു ഗാനം..


ആകാശം പണിഞ്ഞ 
ചിത്രകമാനത്തിൽ
കവിതയെഴുതി
നക്ഷത്രങ്ങൾ....

മൊഴി


ഗ്രീഷ്മത്തിൽ കരിഞ്ഞ
മരച്ചില്ലകൾക്കിടയിലും
വസന്തകോകിലം 
ഉടയാതെ സൂക്ഷിച്ചു
സ്വരങ്ങൾ..


ഗ്രന്ഥശാലയിലെ
പൊടിപുരണ്ട പുസ്തകങ്ങളിൽ
തർജ്ജിമയെഴുത്തുകാരൻ തേടി 
അയാളുടെ
പൊടിപുരണ്ട മനസ്സ്..


വിരലുകളിലെയാർദ്രഭാവമാർന്ന
കാവ്യവും
കടലിനിരമ്പവും
ഹൃദ്സ്പന്ദനങ്ങളിലേറുന്നു..


കൽസ്തൂപത്തിനരികിൽ
സന്ധ്യാവിളക്കുകൾക്കരികിൽ
കൃഷ്ണപക്ഷം ക്ലാവുനിറഞ്ഞ
ഈയക്കുടങ്ങളിലൊളിച്ചുസൂക്ഷിച്ചു
മഷിതുള്ളികൾ..


ഭൂമിയുടഞ്ഞ വിടവിലൂടെ
മാഞ്ഞുപോയി
ഇതിഹാസത്തിനൊരിതൾ..


മുന്നിൽ നീർത്തിയിട്ട
ലോകത്തിനസ്ഥാസ്ഥ്യങ്ങളിലൂടെ
നീങ്ങിക്കൊണ്ടേയിരുന്നു
ദിവസങ്ങൾ..


കാലക്കണക്ക് തെറ്റിയ
ഗണിതപ്പട്ടികയിലവശേഷിച്ചു
രഥങ്ങളിൽ നിന്നിളകിയ
ചക്രങ്ങൾ...


ഓർമ്മയിലെ 
അതികഠിനഭാവങ്ങളിലഗ്നിയിറ്റുമ്പോഴും
ആകാശത്തിനരികിലെ
കാവ്യം തൂവുന്നു
അമൃതുതുള്ളികൾ...

Thursday, March 1, 2012

ഹൃദ്സ്പന്ദനങ്ങൾ



ഹൃദ്സ്പന്ദനങ്ങളെ
പുറം ലോകത്തിന്റെ
കണ്ണാടിപ്പാത്രത്തിലേയ്ക്കിട്ട
യുഗത്തിനോട്
ക്ഷമിക്കുവാനാകാത്തതെന്തേയന്ന്
ഭൂമിയുമാകാശവും
കടലിനോടു ചോദിക്കുന്നില്ല...


മുള്ളുതരികളിലുടക്കിക്കീറിയ
വിരലാലെഴുതുമക്ഷരങ്ങളി
ചിലനേരങ്ങളിൽ ഒരു നീറ്റൽ..


പ്രപഞ്ചം മനോഹരമെങ്കിലും
അതിനരികിൽ ഹൃദയത്തെ
വലയങ്ങളിൽ കുരുക്കിയാഹ്ലാദിക്കും
മനോഹരമെന്നെഴുതിയിടാനാവാത്ത
മനുഷ്യചിന്തകൾ..


ഇരുട്ടിന്റെയിടനാഴിയിൽ നിന്നും
പ്രകാശനക്ഷത്രങ്ങളിലേയ്ക്ക്
നടക്കുമ്പോൾ കൂട്ടിനായ് വന്നു 
ആർദ്രമായൊരു കാവ്യഭാവം


ചിലനേരങ്ങളിൽ
മൊഴിയിലുടക്കിക്കോറുന്നു
കാരുണ്യം നഷ്ടമാക്കാനിടയായ
തിളക്കം നഷ്ടമായ ഒരു മുഖാവരണം


നിഴലുകൾ മാഞ്ഞുപോയ
പടിപ്പുരയിൽ തെളിഞ്ഞു
സന്ധ്യാവിളക്ക് .


മൃദുവായ കാവ്യങ്ങളിലും
ഇന്നേറുന്നു കണ്ണാടിപ്പാത്രത്തിലേയ്ക്കിട്ട
ഹൃദയത്തിൻ അസന്തുലിതസ്പന്ദനം...




അക്ഷരങ്ങൾ

ന്യായക്കൂടയിലിന്നുകണ്ടു
അന്യായത്തിൻ
ചായക്കൂട്ടുകൾ..


ആളെക്കാട്ടാനാടിയ
പ്രദർശകരെയൊന്നുലച്ചപ്പോൾ
ചുമപ്പുകൊടിയുമായ് വന്നു
അനീതിപത്രിക..


അക്ഷരങ്ങളെ
മായിക്കാനൊരുമ്പെട്ട
ഒരു ഗോപുരമുടഞ്ഞു തകർന്നു
ഉടഞ്ഞഗോപുരതുണ്ടുമായ്
ആളെ കാട്ടാൻ
ഘോഷയാത്രചെയ്ത
യുഗത്തെ കണ്ടു
സഹതപിച്ചു ഭൂമി..


ഋണപ്പാടുകൾ തീർക്കാൻ
കോലം കെട്ടിയ ആളെ 
ധീരനെന്നെഴുതി, 
വീരശൃംഗലയണിയിച്ചു
പകതീർത്തു ഒരു കുലം..



അവൻ വാദിച്ചതെന്നും
അവനെ പുകഴ്ത്തും 
സ്തുതിപാഠകരെ
അവനെ ചോദ്യം ചെയ്തവരെ
അരക്കില്ലങ്ങളിൽ
അവനുന്മൂലനം ചെയ്തു
എങ്കിലുമക്ഷരങ്ങൾ
ആകാശവാതിലുകൾ
പണിത സുരക്ഷാവലയവുമായ്
വിരൽതുമ്പിലേയ്ക്ക് മെല്ലെ
ചിറകടിച്ചുവന്നു
അവനു സഹിക്കാനാവാഞ്ഞതും
അതായിരുന്നു..

ഇരുണ്ടുവെളുക്കും മാത്രയിൽ
നിറം മാറിപ്പോയ ഒരു ഋതുവിന്റെ
മങ്ങിയ കല്പനകൾ കണ്ടുകണ്ടു
ചിരിക്കാനും മറന്നിരിക്കുന്നു
പ്രപഞ്ചം..