Wednesday, May 25, 2011

പവിഴമല്ലിപ്പൂവ്

മുഖപടത്തിലൊളിയ്ക്കും മുഖത്തെ
സ്നേഹിക്കാനാകുമോ?
മുഖപടത്തിലൊളിയ്ക്കും മുഖത്തെ
വിശ്വസിക്കാനാവുമോ
ഇല്ലയെന്നാണു വസന്തം മൊഴിഞ്ഞത്
ഗ്രീഷ്മമതിനൊരു സാക്ഷ്യവും നിന്നു
പിന്നെയൊരു ശരത്ക്കാലത്തിന്റെ
വർണങ്ങളിൽ ഞാൻ വീണ്ടുമെഴുതി
അതിൽ നിന്നുയിർക്കൊണ്ടു ശൈത്യം
പിന്നെ ഞാൻ മുഖങ്ങളെ കണ്ടു
അതിൽ കത്തുന്ന അസ്തമയമായിരുന്നു
വീണ്ടുമൊരു മഴക്കാലത്തിൽ
ഞാൻ സൂക്ഷിച്ച ശരതക്കാലവർണങ്ങൾ
മഴതുള്ളികളിലൂടെ കടലിലേയ്ക്കൊഴുകിയപ്പോൾ
എന്റെ വിരൽതുമ്പിൽ വന്നിരുന്നു
ഒരു പവിഴമല്ലിപ്പൂവ്....

No comments:

Post a Comment