Saturday, December 7, 2013





നൈർമാല്യപ്പൂവുകളും,
ഉഷസന്ധ്യയും, മഴത്തുള്ളികളും
ഊഞ്ഞാൽപ്പടിയിലേറ്റിയ
സ്വപ്നമായിരുന്നു  മനസ്സിലെ കവിത...

പടയോട്ടം കണ്ടു നടുങ്ങിയ
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ
ഒരിടവേളയിൽ ലോകമേ
നീയരികിലെഴുതി നീട്ടി
അശാന്തിമന്ത്രം..

നിഗൂഢമാം സ്വപ്നങ്ങളിൽ
നിന്നൊഴുകിയ നിതാന്തസത്യമേ!
തംബുരു മീട്ടിയൊരു മാർഗശീർഷത്തിൽ
അക്ഷതം തൂവിയെത്തിയ മരണത്തിൽ
ഓർമ്മകളും, ചന്ദനത്തിൽ മുങ്ങിയ
ദർഭാഞ്ചലങ്ങളും  മരവിച്ചിരുന്നു.

വഴിയൊടുവിൽ വർണ്ണചിത്രങ്ങളുടെ
അയഥാർഥങ്ങളിൽ
ദൃശ്യതയിലൊരു ശുഭ്രാകാശം..
സ്തോത്രമാലകളിലെ മുത്തുകളിൽ
സങ്കീർത്തനം..
പുൽക്കുടിലിൽ ദേവസ്പർശം
ദേവതാരുപ്പൂവുകളിൽ ഭൂഗാനങ്ങൾ
വർത്തമാനകാലമേ
കവിതയുടെ അപരാഹ്നത്തിനും
ശരത്ക്കാലഭാവമോ?

..

No comments:

Post a Comment