Friday, November 18, 2011


തുലാമഴയ്ക്കപ്പുറവുമിപ്പുറവും


തുലാമഴയ്ക്കപ്പുറവുമിപ്പുറവും
നിന്നപ്പോൾ ഞാൻ കണ്ടത്
മരതകവർണമാർന്ന പ്രകൃതിയെ
നീ കണ്ടതോ നിയോൺദീപങ്ങൾക്കരികിൽ
ചായക്കൂട്ടുകളെ
മിഴിയിലെ പ്രകാശമെല്ലാവർക്കും
ഒരേപോലെ
അതെങ്ങെനെയുപയോഗിക്കാം
എന്നതാണു പ്രധാനം..
പിന്നെ ദൈവമെന്നോടും
പല രഹസ്യങ്ങളും പറഞ്ഞിരിക്കുന്നു
അത് രഹസ്യങ്ങളായി 
തന്നെയിരിക്കട്ടെ..
തുലാമഴയ്ക്കപ്പുറം ശരത്ക്കാലത്തിൽ
എന്റെ ലോകമൊരുപാടു
മാറിയിരിക്കാം
മിഴിയിലേയ്ക്ക് പ്രകൃതിനടന്നു
വന്നതിനാലാവാം
ആകാശവാതിലിനരികിലെ
മൊഴി കാണാനായതിനിലാവാം
മനസ്സിൽനിന്നും മരതകപ്പട്ടുചുറ്റിയ
കാവ്യനുറുങ്ങുകൾ
ഹൃദയത്തിലേയ്ക്കൊഴുകുന്നത്
തുലാമഴയ്ക്കപ്പുറവുമിപ്പുറവും
നിന്നു നീ കണ്ടലോകവും
ഞാൻ കണ്ട ലോകവുമെത്ര വ്യത്യസ്തം...

No comments:

Post a Comment