Sunday, June 5, 2011

സായന്തനം
ഭയലേശമില്ലാതെ
അപരാഹ്നത്തിൽ വിരിയും
പൂവുകൾ ഉഷ:സന്ധ്യയുടെ
അനിഷേധ്യതയ്ക്കൊരു
മറുകുറിപ്പെഴുതിയിട്ടു
കുലീനസന്ധ്യയുടെ
മൺവിളക്കിനരികിൽ
മഴകാത്തിരുന്നു ഗ്രാമം
നിറുകയിൽ നിത്യപൂജയുടെ
തുളസീതീർഥം തൂവി
പുറത്തേയ്ക്കുവരും
ശീവേലിവിളക്കുകൾ
കുളിർകാറ്റിനോടൊപ്പം
ചാഞ്ചാടിക്കൊണ്ടേയിരുന്നു
മുറജപമണ്ഡപവും കടന്നു
നടന്നുനീങ്ങിയ
ഭൂമിയുടെയരികിൽ
സന്ധ്യാപൂജയ്ക്കൊരുപിടി
പൂചോദിച്ചുനിന്നു ദേവഗണം
ഗ്രീഷ്മകാലമേഘങ്ങൾ
മാഞ്ഞുപോയ തീരങ്ങളിൽ
മഴതുള്ളികളോടൊപ്പം
ഞാറ്റുവേലക്കിളികൾ
പാടാനാരംഭിച്ചു....

No comments:

Post a Comment