Tuesday, June 28, 2011

ഒരിലതുമ്പിൽ
കഥയിലെ നേർരേഖയിൽ
ജീവനുണരുമ്പേഴേയ്ക്കുമതൊരു
നിർജ്ജീവബിന്ദുവായ്
രൂപാന്തരപ്പെടുന്നുവോ?
കൊഴിയും നേരം പൂവിൻദലങ്ങളിൽ
വിടരും കവിതയോ ശോകം..
സന്ധ്യയുടെ ചേലാഞ്ചലത്തിൽ
നക്ഷത്രങ്ങൾ മിന്നുമ്പോൾ
മിഴിയിലുണരും തിളക്കമോ

ഒരു സ്വപ്നം....
മഴനീർതുള്ളിയാൽ നിറഞ്ഞ
നെൽപ്പാടത്തിനരികിലൂടെ
നടന്നുനീങ്ങും ഗ്രാമമേ!
നിനക്കീനഗരത്തിന്റെയേതുമുഖത്തെയറിയും
അറിയുമക്ഷരങ്ങളിലെയറിവില്ലായ്മ
മഹായാനങ്ങളിലൂടെ, മഹാദ്വീപങ്ങളിലൂടെ
ഭൂമി ചുറ്റുമ്പോൾ
നിലയില്ലാക്കയങ്ങളിലൂടെയൊഴുകിവന്ന

ഒരിലതുമ്പിൽ വിടർന്നുവന്നുവോ
പുനർജനിമന്ത്രം....

No comments:

Post a Comment