Tuesday, June 21, 2011

മഴക്കാലപ്പൂവ്

 ബ്രാഹ്മമുഹൂർത്തിൽ
നിറഞ്ഞു കണ്ട സ്വപ്നമേ!
നിന്റെ ഉടഞ്ഞ ചില്ലുകളിൽ
നിന്നുയിർകൊണ്ടുവോ
എന്നിലലിഞ്ഞഒരു സ്വരം
ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെ
നടക്കുമേകാന്തതയിലിന്നീ
മിഴിയിലുണരുന്നൊതൊരു
മഴക്കാലപ്പൂവ്........

അതിലേയ്ക്കൊഴുകുന്നതൊരു
മഴതുള്ളിമാത്രം
നഗരമേ! നീലമേഘങ്ങളിലേറി
ദൂരെയെവിടെയെങ്കിലുമൊരു
നിഴൽപ്പാടത്തിലേയ്ക്ക് നടന്നാലും
സഹായിക്കാനും
ഇല്ലായ്മചെയ്യാനും
നികുതിവേണ്ടാത്ത ദിക്കിലേയ്ക്ക്..
കനം തൂങ്ങിയ മിഴികളിൽ
നിന്നും സ്വപ്നമുടഞ്ഞ
ചില്ലുകളിൽപലതായി  

കാണാനായ മുഖമാരുടേതെന്ന്
ഇന്നറിയാനുമായിരിക്കുന്നു ...
അതായിരുന്നുവോ
മിഴിയിലുടഞ്ഞുതീർന്ന

അവസാനത്തെ സ്വപ്നം....

No comments:

Post a Comment