Thursday, June 9, 2011

ഭിന്നം

നീർത്തുള്ളികൾ
മിഴിക്കോണിൽ
മഴയായ് പെയ്യുമ്പോൾ
ഒരു മഴക്കാലമേഘനിഴൽ
തണൽമരച്ചോട്ടിൽ മായുന്നു
ആട്ടക്കളരിയിൽ
അരങ്ങേറ്റം മറന്ന
മൗനമൊരരയാൽചുവട്ടിൽ
തപസ്സിൽ
രൗദ്രകൈലാസങ്ങൾ
ശാന്തം
വാനപ്രസ്ഥത്തിലെ
അജ്ഞാതവാസമെന്നേ
കഴിഞ്ഞിരിക്കുന്നു
മുഖം മിനുക്കിയൊരു
ശിരോപടമണിഞ്ഞ
സായാഹ്നം
കുളിർസന്ധ്യകളുടെ
പടിവാതിൽക്കൽ കത്തിയ
മൺവിളക്കൂതിയാറ്റുമ്പോൾ
ശരറാന്തലുമായ് വന്ന
നക്ഷത്രങ്ങളുടെ മിഴിയിൽ
അത്ഭതും വളപ്പൊട്ടുകളായ്
മിന്നുമ്പോൾ
ആരാണാവോ അകലെയൊരു
തുരുത്തിൽ അയനികടയുന്നത്
അഗ്നിയ്ക്കെത്രരൂപം
ആത്മാവിനുമാത്രമെന്തേ
ഒരേയൊരു രൂപം??

No comments:

Post a Comment