Sunday, December 18, 2011

മൊഴി
വാതിൽ പൂട്ടിയെഴുതിയ കുടീരത്തിൻ
വെൺചുമരുകളുലഞ്ഞപ്പോഴായിരുന്നു
പൂമുഖപ്പടിയരികിൽ 
ഘോഷയാത്രകാണാനായത്
എത്ര ശബ്ദമായിരുന്നന്നവിടെ
ആരവത്തിന്റെ മൃദംഗം
അകത്തളങ്ങളിരുന്നാരായിരുന്നു
പെരുമ്പറ കൊട്ടിയത്
കാഹളം വാതിൽക്കലെത്തിയ്ക്കാനായിരം
അകമ്പടിയും..
അന്ന് വാതിലിനരികിൽ
പകച്ചുനിന്നുവോ ശരത്ക്കാലം
ഇതേത് ഘോഷമിങ്ങനെയെന്നൊരമ്പരപ്പ്
ഭൂമിയുടെ നിശ്വാസത്തിലുമുണർന്നിരിക്കാം
ഋതുക്കൾ നീർത്തിയിട്ട
പരവതാനിയിലൂടെ നടന്നുകണ്ട
കാഴ്ച്ചകൾക്കപ്പുറം
കാവ്യലോകമെത്രയോ
മനോഹരം..
അരികിലക്ഷരങ്ങളുടെ
മർമ്മരം
അരയാലിലയനങ്ങും പോലെ
കേൾക്കാനുമെത്രയിമ്പം...

No comments:

Post a Comment