Sunday, January 29, 2012


മൊഴി


തീർഥകലശങ്ങളിൽ
നിറഞ്ഞ മഴതുള്ളിയിൽ
നിന്നുമൊരു തുടം
തട്ടിതൂവിയതിലൊഴുകി
ഒരു  തുളസിപ്പൂവിതൾ


ലോകത്തിന്റെയതിർമതിലുകൾ
ഉടഞ്ഞുതകർന്ന നാളിൽ
ത്രിനേത്രത്തിലുമുണർന്നുവോ
ഒരു ഗ്രഹദോഷം


ഒരിലയിറ്റുവീണൊരു 
നീർക്കണത്തിനുള്ളിൽ
തുളുമ്പി ഒരു കവിത


ആകാശത്തിനുമപ്പുറം
യാത്രചെയ്തൊടുവിൽ
ഗ്രഹചിഹ്നങ്ങളിൽ
നിന്നടർന്നുവീണ
യന്ത്രപ്പിഴവുകൾ
കടലിലൊഴുകി നടന്നു..


എഴുതിമായ്ക്കാനാവാതെ
ചുറ്റും നീർത്തിയിട്ട
വർത്തമാനകാലത്തിൻ
പരവതാനിയിലൂടെ
ഒരു കാവ്യത്തിനിതളുകളുമായ്
ഭൂമി മെല്ലെ നടന്നു..


പർണശാലയിൽ
പവിത്രം തൊട്ടൊഴുകും
കമണ്ഡലുവിൽ
കടലിനിരമ്പം..
ഓങ്കാരധ്വനി...

No comments:

Post a Comment